സ്വന്തം ലേഖകൻ
യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വാതന്ത്ര്യത്തെ ഭയക്കുന്നുവെന്നും, മേയിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്കോട്ട്ലൻഡിലെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള റഫറണ്ടം ഉടനുണ്ടാകുമെന്ന് പ്രധാനമന്ത്രി നിക്കോള സ്റ്റർജിയോൺ. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്കോട്ട്ലാൻഡിലെ ജനങ്ങളുടെ തീരുമാനത്തെ ഭയക്കുകയാണ്. അതിനാലാണ് ഇത്തരം റഫറണ്ടങ്ങളെ എതിർക്കുന്നത് എന്ന് അവർ ആരോപിച്ചു. എന്നാൽ ഈ പകർച്ചവ്യാധിയുടെ സമയത്ത് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നത് അനാവശ്യമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. റഫറണ്ടത്തിലേക്ക് നയിക്കുന്നതിനായി ഒരു 11 ഘട്ട പദ്ധതി സ്കോട്ടിഷ് നാഷണൽ പാർട്ടി പ്രഖ്യാപിച്ചിരുന്നു.
പകർച്ചവ്യാധിക്കിടയിലും റഫറണ്ടം നടത്തണം എന്നുള്ളതാണ് സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ ആവശ്യം. റഫറണ്ടത്തെ എതിർത്തുള്ള യുകെ ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള ഏതു നീക്കത്തെയും ചെറുത്തു നിൽക്കും എന്ന് പാർട്ടി അറിയിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലും ഈ പകർച്ചവ്യാധിക്കിടയിലും ഇലക്ഷനുകളും മറ്റും നടക്കുന്നുണ്ട്.
രാജ്യത്തു 49 ശതമാനത്തോളം ആളുകൾ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുണ്ട് എന്നാണ് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്. സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ ഈ തീരുമാനത്തെ പ്രതിപക്ഷ പാർട്ടികളെല്ലാം തന്നെ നിരാകരിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!