ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിൽ നിർണായക മാറ്റങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി അധികൃതർ. 2023 ഫെബ്രുവരി മാസം മുതൽ ഇവ പ്രാബല്യത്തിൽ വരും. ജനുവരി 24 നു നടന്ന എൻഎംസിയുടെ ഗവേണിംഗ് കൗൺസിലിന്റെ യോഗത്തിലാണ് ഇങ്ങനെയൊരു ആശയം ഉരുതിരിഞ്ഞുവന്നത്. എട്ട് ആഴ്‌ചത്തെ കൺസൾട്ടേഷനെ മുൻ നിർത്തിയാണ് ഈ നീക്കം.

പരീക്ഷ വിജയിക്കുന്നതിന് അപേക്ഷകൻ ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റിൽ (OET) ബി സ്കോർ നേടണം. അല്ലെങ്കിൽ ഇതര ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (IELTS) അഡ്വാൻസ്ഡ് പരീക്ഷയിൽ സ്പീച്ചിലും ലിസണിങ്ങിലും 7 പോയിന്റ് ലഭിക്കണം. ടെസ്റ്റിന്റെ ഒരു ഭാഗവും അതാത് ഡൊമെയ്‌നുകൾക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞതിന്റെ പകുതി ഗ്രേഡോ, പോയിന്റോ സ്കോർ ചെയ്യാത്തിടത്തോളം കാലം എൻഎംസി സംയോജിത പരിശോധനാ ഫലങ്ങൾ സ്വീകരിക്കും. ഇതനുസരിച്ച് എഴുതി ലഭിക്കുന്ന പോയിന്റ് സി ഗ്രേഡോ, അല്ലെങ്കിൽ 6 ആയിരിക്കണമെന്നും പുതുക്കിയ നിർദേശങ്ങളിൽ പറയുന്നു.

നടപടിയുടെ ഭാഗമായി ഉണ്ടാക്കുന്ന മറ്റൊരു മാറ്റം, കഴിഞ്ഞ 2 വർഷമോ,1 വർഷമോ ആയി യുകെയുടെ ആരോഗ്യ മേഖലയിൽ ജോലി ചെയ്തിട്ടുള്ള അപേക്ഷകർക്ക് ടെസ്റ്റിന് പകരം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ തെളിവായി തൊഴിൽദാതാവിന്റെ റഫറൻസ് സമർപ്പിക്കാൻ എൻ എം സി അനുവാദം നൽകുന്നു. ജോലി ചെയ്തിട്ടുള്ള ജീവനക്കാർക്ക് ഒഇടി അല്ലെങ്കിൽ ഐഇഎൽടിഎസ് ടെസ്റ്റിൽ സ്കോർ നഷ്ടപെടുന്നവർക്കും ഈ അവസരം ഉപയോഗിക്കാം. എൻഎംസിയുടെ ഔദ്യോഗിക കണക്ക് അനുസരിച്ചു യുകെയിൽ പരിശീലനം ലഭിച്ച നേഴ്‌സിങ് ജീവനക്കാരുടെ എണ്ണം അതിവേഗം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭേദഗതി.