പാരഗ്വായെ പരാജയപ്പെടുത്തി അര്‍ജന്‍റീന കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മെസിയുടെയും സംഘത്തിന്‍റെയും ജയം. ഒമ്പതാം മിനിറ്റില്‍ അലക്‌സാണ്‍ഡ്രോ ഗോമസാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്.

മെസി തുടങ്ങിവെച്ച ഒരു മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. മെസിയില്‍ നിന്ന് പന്ത് ലഭിച്ച ഏയ്ഞ്ചല്‍ ഡി മരിയയുടെ അളന്നുമുറിച്ച പാസ് ഗോമസ് കൃത്യമായി ഫിനിഷ് ചെയ്തു. മത്സരത്തിൽ പാരഗ്വായ്ക്ക് നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനായെങ്കിലും ഫിനിഷിംഗിലെ പിഴവ് അവര്‍ക്ക് തിരിച്ചടിയായി.

ജയത്തോടെ ഏഴു പോയന്‍റുമായി അര്‍ജന്‍റീന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. പാരഗ്വായ് മൂന്നാം സ്ഥാനത്താണുള്ളത്.