കാശ്മീർ താഴ്‌വരയിലെ നൊവാത്തയിൽ പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഡിവൈഎസ്പി മൊഹമ്മദ് അയൂബ് പണ്ഡിത്തിനെയാണ് ഒരു സംഘം കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ 12 മണിക്കാണ് സംഭവം നടന്നത്. സ്ഥലത്ത് കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

ശ്രീനഗറിന് അടുത്തെ ജാമിയ മസ്ജിദ് പരിസരത്ത് വച്ചാണ് സംഭവം നടന്നത്. രാത്രി പെട്രോളിങ്ങ് നടത്തുകയായിരുന്ന ഡിവൈഎസ്പി മുഹമ്മദ് അയൂബിന്റെ ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ചു, ഇതിനെ തുടർന്ന് അയൂബ് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പിൽ 3 പേർക്ക് പരിക്കേറ്റു എന്നും നാട്ടുകാർ പറയുന്നുണ്ട്. തുടർന്നാണ് ജനക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു.

എന്നാൽ ഇദ്ദേഹം യൂണിഫോമിൽ ആയിരുന്നില്ല എന്നും, വൻ പൊലീസ് സന്നാഹം എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചു വിട്ടത് എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥന്രെ മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത വിധം വികൃതമായിരുന്നു എന്നും ഇദ്ദേഹത്തിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് മുഹമ്മദ് അയൂബാണ് എന്ന് തിരിച്ചറിഞ്ഞത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

കൊല്ലപ്പെട്ട ഡിവൈഎസ്പിയുടെ മൃത്ദേഹം ഇന്ന് ഉച്ചയ്ക്ക് സംസ്കരിക്കും. നഗരത്തിലെ ഏഴ് സ്റ്റേഷൻ പരിധികളിൽ കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്.