ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പെട്രോൾ ഡീസൽ വില വർദ്ധനവിനെ തുടർന്ന് വാഹനമോടിക്കുന്നവർ പ്രതിസന്ധിയിൽ. ഓയിൽ കാർട്ടൽ ഒപെക്കും ഉത്പാദനം നിർത്തിയതിനെ തുടർന്നാണ് വില വർദ്ധനവ് ഉണ്ടായത്. സൗദി അറേബ്യ, ഇറാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന എണ്ണ ഉൽപാദക സംഘം നീക്കത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. ആഗോള വിതരണത്തിന്റെ 1 ശതമാനത്തിന് തുല്യമായ, പ്രതിദിനം ഏകദേശം 1.2 ദശലക്ഷം ബാരൽ എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുമെന്നും അപ്രതീക്ഷിത പ്രഖ്യാപനത്തിൽ പറയുന്നു.

അതേസമയം, വില വീണ്ടും വർധിക്കാൻ ഇടയുണ്ടെന്നും, ഇത് പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും ജീവിതച്ചെലവ് വർദ്ധിക്കാൻ ഇടയാക്കുമെന്നും ഫെയർ ഫ്യൂവൽ യുകെ ക്യാമ്പയിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഹോവാർഡ് കോക്‌സ് പറയുന്നു. കഴിഞ്ഞ മാസം 56.50 പൗണ്ട് വിലയുണ്ടായിരുന്ന എണ്ണയ്ക്ക് ഇന്നലെ അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 8 ശതമാനം വർദ്ധനവ് ഉണ്ടായതോടെ വില 69.77 പൗണ്ടിലെത്തി. മുൻപ് റഷ്യ യുക്രൈൻ യുദ്ധത്തെ തുടർന്ന് 105 പൗണ്ടിലേക്ക് വില വർദ്ധിച്ചിരുന്നു. ആഗോള വിപണിയിലെ വില വർദ്ധനവ് മൂലം പമ്പ് ഡീലർമാരും നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. നിലവിലെ നഷ്ടങ്ങൾ പരിഹരിക്കണമെങ്കിൽ കുറഞ്ഞത് 4 പൈസ വില വർധിപ്പിക്കേണ്ടി വരുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

യുക്രൈനിലെ റഷ്യൻ അധിനിവേശം ആഗോള വിപണിയിൽ സൃഷ്ടിച്ച വർദ്ധനവിന് സമാനമായാണ് നിലവിലെ കാര്യങ്ങളും കൊണ്ട് ചെന്ന് എത്തിക്കുന്നത്. പമ്പ് ഉടമസ്ഥരും വില വർദ്ധിച്ചു കഴിഞ്ഞാൽ ജനജീവിതം ദുഷ്കരമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. പണപെരുപ്പവും, ജീവിത ചിലവും അനിയന്ത്രിതമായി വർദ്ധിക്കുന്ന കാലയളവിൽ, ഇന്ധന വില വർദ്ധനവ് കൂടിയാകുമ്പോൾ ജനങ്ങൾക്ക് ഇരുട്ടടിയാണ് സമ്മാനിക്കുന്നത്.