വിവാദപ്രസ്താവനകൾ നിറഞ്ഞ എഴുത്തുകളിൽ കൂടി ശ്രദ്ധ നേടിയ മുതിര്‍ന്ന സിനിമ ലേഖകകനാണ്  പല്ലിശ്ശേരി. നടിയെ ആക്രമിച്ച കേസ് വന്നപ്പോൾ മുതൽ തന്നെ ദിലീപിന്റെ മഞ്ജുവിന്റെയും കാവ്യയുടേയുമൊക്കെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചതൊക്കെ വള്ളിപുള്ളി വിടാതെ പല്ലിശ്ശേരി തുറന്നടിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും വിവാദ പ്രസ്താവനകളിലേക്ക് നിറയുകയാണ് പെല്ലിശ്ശേരിയുടെ വാക്കുകൾ. നടിയെ ആക്രമിച്ച കേസ് നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കാവ്യയെയും ചോദ്യം ചെയ്യുന്ന ഘട്ടത്തിലാണ് ഇപ്പോൾ. എന്നാൽ കാവ്യയുടെയും ദിലീപിന്റെയും കുടുംബം അടിച്ച് പിരിയുന്നുവെന്നാണ് പല്ലിശ്ശേരി തന്റെ യുട്യൂബ് ചാനലിലൂടെ പറയുന്നത്.

ദിലീപിന്റെ സഹോദരി ഭർത്താവ് പുറത്ത് വിട്ട തെളിവുകൾ കാവ്യക്കെതിരെ നിർണായകമായിരുന്നു. അതുകൊണ്ട് തന്നെ തന്റെ മകളെ ദിലീപിന്റെ കുടുംബം ഒറ്റപ്പെടുത്തി എന്ന തിരിച്ചറിവാണ് കാവ്യയും കുടുംബവും ദിലീപിന്റെ കുടുംബവും തമ്മിൽ തെറ്റിയതെന്നാണ് പല്ലിശ്ശേരി പറയുന്നത്. കാവ്യയെ വിളിച്ചിട്ട് പോകാൻ വീട്ടുകാർ തയ്യാറാണ്. പക്ഷെ ദിലീപിന്റെ കുടുംബം വെയിറ്റ് ചെയ്യാൻ പറഞ്ഞിരിക്കുകയാണ്. കാര്യങ്ങൾ ഇത്രയും എത്തുമെന്ന് ആരും കരുതിയില്ല. നന്ദികേട് കാണിച്ചാൽ അതിന്റെ പത്ത് മടങ്ങ് കാവ്യയും കുടുംബവും കാണിക്കാനാണ് സാധ്യത.

അതിനിപ്പോൾ കാവ്യയുടെ കുടുംബവും തുടക്കമിട്ടിരിക്കുകയാണ്. ബന്ധുക്കൾ തമ്മിൽ ശത്രുക്കൾ ആകുമ്പോൾ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്ത് തൊടുത്ത് വിടും. അതായത് മലർന്ന് കിടന്ന് തുപ്പുന്നതുപോലെ തന്നെ.. എന്നാൽ അങ്ങനെ തുപ്പിയാൽ ആർക്കാണ് നഷ്ടം. അത് ഇരുകുടുംബങ്ങൾക്കും തന്നെയായിരിക്കും. അങ്ങനെ വരുമ്പോൾ ഇരുകൂട്ടരും പരസ്പരം പല കഥകളും പുറത്ത് വിടും. അപ്പോൾ നമ്മൾ ഇനി കേൾക്കാൻ പോകുന്നത് ഇരുകുടുംബങ്ങളിലെയും രഹസ്യങ്ങൾ തന്നെയായിരിക്കും.

തന്റെ മകളെ ഒറ്റപ്പെടുത്തിയെന്ന ധാരണ കാവ്യയുടെ കുടുംബത്തിന് വല്ലാത്ത പകയാണ് സൃഷ്ട്ടിച്ചിരിക്കുന്നത്. എന്റെ മകളെ ഇനിയും ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ അല്ലെങ്കിൽ കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ ഒരുത്തനെയും ഞങ്ങൾ വെറുതെ വിടില്ല. എല്ലാം മറക്കും എല്ലാ ബന്ധങ്ങളും ഞങ്ങൾ വിഛേദിക്കും. പറയാനുള്ള കാര്യങ്ങൾ കൃത്യമായ തെളിവോടുകൂടെ അന്വേഷണ ഉദ്യഗസ്ഥരെ അറിയിക്കും എന്ന് തന്നെയാണ് കാവ്യയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്നുള്ള അവസാനത്തെ അസ്ത്രം. ഈ അസ്ത്രം മറുഭാഗത്ത് പാലിച്ചിട്ടുണ്ട്.

കാരണം ദിലീപിന് കാര്യങ്ങളെല്ലാം അറിയാം. കാവ്യക്കും കാര്യങ്ങളെല്ലാം അറിയാം. കാരണം ദിലീപ് ഇപ്പോൾ ആകെ സമർദ്ദത്തിലാണ്. കാവ്യയെ തനിക്ക് ഉപേക്ഷിക്കാനും വയ്യ. തനിക് ഏറ്റവും വേണ്ടപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു അനുഭവം ഉണ്ടായപ്പോൾ ‘നോ’ എന്ന് പറയാനും പറ്റാത്ത അവസ്ഥ. ഇത്രയും നാൾ ഒരുമിച്ച് നിന്നവർ ഇനി പിരിയാൻ പോകുമ്പോൾ ആരുമറിയാത്ത പല രഹസ്യങ്ങളും പുറത്ത് വരാൻ പോകുന്നു. അതായത് നമ്മൾ ഇനിയും ഞെട്ടാൻ പോകുകയാണ്.

കാവ്യയുടെയും അച്ഛനും അമ്മയും ബന്ധുക്കളും പറയുകയാണ് ഞങ്ങളുടെ മകളല്ല കുറ്റക്കാരി. കാരണം അവളെ ഇതിലേക്ക് പ്രരിപ്പിച്ചതാണ്. നല്ലൊരു വിവാഹ ജീവിതം കണ്ടുകൊണ്ട് നല്ലൊരു വിവാഹം അവളെ കഴിച്ച് കൊടുത്തവരാണ് ഞങ്ങൾ. എന്നിട്ടും ആ കല്യാണം തകർത്തുകൊണ്ടാണ് ദിലീപ് അവളെ വീണ്ടും കൂട്ടിക്കൊണ്ടുപോയത്. എന്റെ മകളെ വെറുതെ വിടാമായിരുന്നു. എന്നിട്ടും പ്രലോഭനങ്ങൾ കൊടുത്തു.സ്വത്തുക്കൾ കൊടുക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും ആ പ്രശ്നങ്ങൾ നിലനിൽക്കുന്നു. അതൊക്കെ ഇനി പുറത്ത് വരാനിരിക്കുന്ന തെളിവുകളാണ്. അതുകൊണ്ട് തന്നെ രണ്ടുകൂട്ടരും പരസ്പരം മല്ലടിച്ച് രഹസ്യങ്ങളൊക്കെ പുറത്ത് വിടട്ടെയെന്ന് പറയുകയാണ് പല്ലിശ്ശേരി.