ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാസ്പോർട്ട് ഓഫീസ് മേധാവികളെ എല്ലാം തന്നെ ഡൗണിങ് സ്ട്രീറ്റിലേക്ക് വിളിച്ചുവരുത്തിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പാസ്പോർട്ട് പുതുക്കുന്നതിനും മറ്റുമായുള്ള ഏഴ് ലക്ഷത്തോളം ആപ്ലിക്കേഷനുകൾ കെട്ടി കിടക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഇത്തരത്തിൽ ഒരു നീക്കത്തിന് കാരണം. പാസ്പോർട്ട് ഓഫീസ് ഡയറക്ടർ ജനറൽ എബി റ്റിർനി ലണ്ടൻ ഓഫീസിൽനിന്നും നൂറ് മൈൽ അകലെ ലെയ്സെസ്റ്റർഷെയറിലെ വീട്ടിലാണ് താമസിക്കുന്നതെന്നും, അതിനാൽ തന്നെ നിലവിലെ സാഹചര്യങ്ങളെ നേരിടാൻ ആകുന്നില്ലെന്നുമുള്ള ആരോപണങ്ങളും ഉയർന്നു വരുന്നുണ്ട്. പാസ്പോർട്ടുകൾ പുതുക്കാനായി മറ്റും ആപ്ലിക്കേഷനുകൾ നൽകിയവരെ കൂടുതൽ സമയം കാത്തിരിപ്പിക്കുന്നത് ജനങ്ങൾക്കിടയിലും പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

ഇതിനോട് പാസ്പോർട്ട് ഓഫീസ് സ്വകാര്യവൽക്കരിക്കാൻ എന്ന ഭീഷണി പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുഴക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇപ്പോഴും വർക്ക് ഫ്രം ഹോമിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കുള്ള ഒരു മുന്നറിയിപ്പാണ് ഇതെന്നുമാണ് വിശദീകരണം. പാസ്പോർട്ട് ഓഫിസ് മേധാവിയെ പിന്തുണച്ചാണ് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയിരിക്കുന്ന വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.