പെരിന്തല്‍മണ്ണ: മഫ്ത്ത ധരിക്കുന്നതിനിടെ വായില്‍ കടിച്ച്പിടിച്ച പിന് അബദ്ധത്തില്‍ വിഴുങ്ങി. ആമാശയത്തിൽ കുടുങ്ങിയ പിൻ സർജറി കൂടാതെ പുറത്തെടുത്തു.തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശിനിയായ 12 വയസ്സുകാരിയ്ക്കാണ് അപകടം പിണഞ്ഞത്.
സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടർന്ന്, തുടര്‍ ചികത്സക്ക് പെരിന്തല്‍മണ്ണ കിംസ് അല്ശിഫയിലെത്തിച്ചു. എക്സ് റേ പരിശോധനയില്‍ ആമാശയത്തില്‍ പിന് തറച്ചതായി കണ്ടെത്തി. ഗ്യാസ്ട്രോ എൻററോളജി വിഭാഗം മേധാവി ഡോ. സജു സേവ്യര്‍, ഗ്യാസ്ട്രോ എൻററോളജിസ്റ്റ് ഡോ. ബിപിന്‍, ഡോ. സാജന് എന്നിവരുടെ നേതൃത്വത്തില്‍ സർജറി കൂടാതെ എന്റോസ്കോപിക് വഴി പിൻ പുറത്തെടുത്തു.
Leave a Reply