ബിനോയ് എം. ജെ.

യേശുദേവന്റെ പ്രബോധനങ്ങൾ എല്ലാം തന്നെ നിത്യജീവിതത്തെ ചുറ്റിപ്പറ്റിയാണ് കിടക്കുന്നത്. നിത്യ ജീവിതത്തിൽ പ്രവേശിക്കുവാൻ ഒരാൾ എന്ത് ചെയ്യണം? നിത്യ ജീവിതത്തിൽ പ്രവേശിക്കുവാൻ നിങ്ങൾ ഒന്നും തന്നെ ചെയ്യേണ്ടതില്ല. കാരണം നിങ്ങൾ ഇപ്പോൾ തന്നെ നിത്യജീവിതത്തിലാണ്. ആ തിരിച്ചറിവ് മാത്രമാണ് ആവശ്യം. എന്നാൽ നാം നിത്യജീവിതത്തിൽ ആയിരിക്കുമ്പോഴും എല്ലായിടത്തും പരിമിതികളെയും മരണത്തെയും കണ്ടുകൊണ്ടേയിരിക്കുന്നു. ഈ പരിമിതികളാണ് വാസ്തവത്തിൽ അയഥാർത്ഥ്യങ്ങൾ. നാം മിഥ്യയിലാണ് ജീവിക്കുന്നത്. അനന്തത മാത്രമാണ് യാഥാർത്ഥ്യം. ഞാനും നിങ്ങളും ആ അനന്തസത്തയാണ്. അനന്തസത്തയിൽ മരണത്തിന് സ്ഥാനമില്ല. മാത്രമല്ല അവിടെ അനന്താനന്ദം കുടികൊള്ളുകയും ചെയ്യുന്നു.

ജനനവും മരണവും ഒന്നിന് പിറകെ ഒന്നായി മാറിമാറി സംഭവിക്കുന്നു. വാസ്തവത്തിൽ ഇവ രണ്ടും സംഭവിക്കുന്നില്ല. നിങ്ങളുടെ അസ്ത്ഥിത്വമാകുന്ന ഭിത്തിയിൽ പതിയുന്ന നിഴലുകളാണ് ജനന മരണങ്ങൾ. ഏത് നിഴൽ പതിച്ചാലും ഭിത്തിക്ക് മാറ്റം ഒന്നുമില്ല. ഈ നിഴലുകൾ കണ്ട് അവ യാഥാർത്ഥ്യമാണെന്ന് നാം തെറ്റിദ്ധരിക്കുന്നു. ഇത് സിനിമ കാണുന്നതുപോലെ ഉള്ളൂ. സ്ക്രീനിൽ പതിയുന്ന പ്രകാശം കണ്ട് അത് യാഥാർത്ഥ്യമാണെന്ന് നാം തെറ്റിദ്ധരിക്കുന്നു. അവിടെ ആളുകൾ സംസാരിക്കുകയും വിലപിക്കുകയും ശണ്ഠ കൂട്ടുകയും ചെയ്യുന്നതായി നാം കാണുന്നു. എന്നാൽ വാസ്തവത്തിൽ യാതൊന്നും സംഭവിക്കുന്നില്ല. പല ജമാന്തരങ്ങളിലൂടെ അനന്തമായി

നീളുന്ന സത്തയാണ് മനുഷ്യജീവിതം എന്ന് പറയുന്നവരുണ്ട്. എന്നാൽ ഇത് പൂർണ്ണമായും ശരിയല്ല. മനുഷ്യജീവിതം മാത്രമേ അവിടെയുള്ളൂ ജനനവും മരണവും ഇല്ല. ജീവിതം പോലും മിഥ്യയാണ്. നിങ്ങളുടെ അസ്ഥിത്വം മാത്രമാണ് സത്യം. ആ അസ്ഥിത്വം ആകട്ടെ അനാദിയും അനന്തവുമാണ്. അനാദിയും അനന്തവുമായ ഈശ്വരനാണ് ഏക സത്യം. നിങ്ങൾ ആ ഈശ്വരൻ തന്നെ!

നമ്മുടെ ജീവിതം അനന്തമാകുമ്പോൾ ക്ലേശങ്ങളെല്ലാം തിരോഭവിച്ച് തുടങ്ങുന്നു. കാരണം ക്ലേശങ്ങളെല്ലാം തന്നെ മരണത്തെ ചുറ്റിപ്പറ്റിയാണ് കിടക്കുന്നത്. മരിക്കുവാനുള്ള മടി- ഇതിനെ ഈശ്വരന്റെ സവിശേഷ തയായി കാണുന്നതിലും തെറ്റില്ല. ഇതാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം. താൻ മരിക്കില്ല എന്ന

അവബോധം ഉള്ളിന്റെയുള്ളിൽ കിടപ്പുണ്ട്. എന്നാലും ആ കാര്യത്തിൽ നമുക്ക് ശങ്കയാണ്. എല്ലാവരും മരിക്കുന്നു അതിനാൽ തന്നെ ഞാനും മരിക്കും. ഇതിനുമുമ്പ് ഞാൻ പലതവണ മരിച്ചിട്ടുണ്ട്. അതിനാൽ ഞാൻ വീണ്ടും മരിക്കും. ഈ മരണ ഭയത്തിൽ യുക്തി ഒന്നും കിടപ്പില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിത്യ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആഹ്ളാദം നിറയുന്നു. അപ്പോൾ സത്യത്തെ കുറിച്ചുള്ള ഒരു നിമിഷ ദർശനം നമുക്ക് അനുഭവപ്പെടുന്നു. ഇതുതന്നെ സത്യം എന്ന് മനസ്സ് മന്ത്രിക്കുന്നു. എന്നാൽ മരണഭയം നമ്മെ വീണ്ടും വേട്ടയാടുന്നു. നിത്യ ജീവിതം എന്നാൽ സമാധി എന്നാണർത്ഥം. അവിടെ ജനനവും മരണവും തമ്മിലുള്ള സംഘർഷം തിരോഭവിക്കുന്നു. നിഷേധാത്മക ചിന്തകൾ അനാവശ്യങ്ങളാണ്.

സമാധിയിൽ എല്ലാം ഭാവത്മകമായി പരിലസിക്കുന്നു. മരണം ഒരു ബന്ധനമാണ്. അതിൽനിന്നും മനസ്സിനെ പറിച്ചെടുക്കുവാൻ അല്പം ബുദ്ധിമുട്ടാണ്. മരണം നമ്മുടെ സ്വാതന്ത്ര്യത്തെ അപഹരിക്കുന്നു. അതിന്റെ അഭാവത്തിൽ നമുക്ക് അനന്താനന്ദം സംഭവിക്കുന്നു. എവിടെയും പോകാം! എന്തും ചെയ്യാം! അവിടെ അനന്തമായ ഭാവത്മകത കുടികൊള്ളുന്നു. മറിച്ച് മരണം എന്ന ഭീമമായ പ്രശ്നം മനസ്സിൽ കുടിയേറി കഴിഞ്ഞാൽ അത് ആത്മാവിനെ മറക്കുന്നു. പിന്നീട് അങ്ങോട്ട് മനസ്സിൽ അന്ധകാരമാണ്. സന്തോഷവും ആഹ്ലാദവും തിരോഭവിക്കുന്നു.

ഓരോ നിമിഷവും ആഘോഷിക്കുവിൻ. അതാണ് നാം ചെയ്യേണ്ട ഏക ജോലി. ജീവിതം ഒരു ആഘോഷമാണ്. മരണത്തെക്കുറിച്ചുള്ള നിഷേധാത്മക ചിന്തകൾ നമ്മുടെ ആഘോഷത്തെ പരിമിതപ്പെടുത്താതിരിക്കട്ടെ. മരണത്തെ ദൂരെയെറിയുവിൻ. അതിനെ വലിച്ചെറിയുമ്പോൾ നമ്മുടെ പ്രശ്നങ്ങളെല്ലാം തന്നെ അതിന്റെ പിറകെ പൊയ്ക്കൊള്ളും. അപ്പോൾ നാം ചെയ്യുന്ന കർമ്മങ്ങളെല്ലാം ആഹ്ലാദത്തിന്റെ പ്രകടനങ്ങൾ ആയിരിക്കും. ആ കർമ്മങ്ങൾ ഒന്നും നേടിയെടുക്കാൻ വേണ്ടിയുള്ളത് ആയിരിക്കുകയില്ല. കാരണം നമുക്ക് നേടിയെടുക്കുവാൻ വേണ്ടി യാതൊന്നും ബാക്കിയില്ല. നാം നിത്യജീവിതം നേടിയെടുത്തു കഴിഞ്ഞിരിക്കുന്നു. ആയതിനാൽ സ്നേഹിതരെ, നിങ്ങളുടെ ആഗ്രഹങ്ങളും മോഹങ്ങളും സുഖവും ദുഃഖവും എല്ലാം അസ്ഥാനത്താണ്. അവയെല്ലാം കൃത്രിമങ്ങളാണ്. നിങ്ങൾക്ക് യഥാർത്ഥത്തിൽ വേണ്ടത് പണവും പ്രശസ്തിയും അല്ല. മറിച്ച് നിത്യജീവിതം തന്നെ. അതിനുള്ള സാധ്യതകൾ മങ്ങുമ്പോൾ നിങ്ങൾ കൃത്രിമമായ ആഹ്ളാദങ്ങളുടെ പിറകെ പോകുന്നു. അങ്ങനെ യഥാർത്ഥമായ പ്രശ്നവും അതിനുള്ള പരിഹാരവും നിങ്ങൾ വിസ്മരിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120