ജനങ്ങളെ ബുദ്ധിമുട്ടിലാക്കി സ്വകാര്യകമ്പനികൾ ബ്രിട്ടണിൽ ലക്ഷങ്ങൾ സമ്പാദിക്കുന്നു. ആഭ്യന്തര ഭരണ കാര്യാലയമാണ് വിസ, ഇമിഗ്രേഷൻ നടപടികൾ കൈകാര്യം ചെയ്തു വന്നിരുന്നത്. എന്നാൽ കഴിഞ്ഞ നവംബർ മുതൽ വിസ നടപടികൾ കൈകാര്യം ചെയ്യുന്നത് ഫ്രഞ്ച് കമ്പനിയായ സോഫിയ സ്റ്റീരിയ ആണ്. ഇതുമൂലം യുകെ സ്റ്റാറ്റസിനു വേണ്ടി അപേക്ഷിക്കുവാൻ വൻ തുക തന്നെ ജനങ്ങൾ അടയ്ക്കേണ്ട സ്ഥിതി ഉടലെടുത്തിരിക്കുന്നു. യൂറോപ്യൻ യൂണിയൻ സെറ്റിൽഡ് സ്റ്റാറ്റസിനു വേണ്ടി അപേക്ഷിക്കുന്നവർക്ക് ഇത് സൗജന്യമാണെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ യുകെ സ്റ്റാറ്റസ് ലഭിക്കാൻ അവർക്കും വൻതുകയാണ് അടയ്ക്കേണ്ടി വരുന്നത്. സോഫിയ സ്റ്റീരിയ അപ്പോയ്ന്റ്മെന്റുകൾ നൽകുന്നത് 200 പൗണ്ട് മുതലാണ്. 2019 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ അവർ സമ്പാദിച്ചത് ഏകദേശം രണ്ട് മില്യൺ പൗണ്ടാണ്.

സോഫിയാ സ്റ്റീരിയയുടെ സൈറ്റിൽ സൗജന്യ ബുക്കിങ്ങിനുള്ള സൗകര്യമില്ല. ഇതുമൂലം പലരും അവരുടെ അപേക്ഷകൾ തക്കസമയത്ത് നൽകുവാൻ വേണ്ടി അനേക ദൂരം സഞ്ചരിക്കണം. പുതിയ അപേക്ഷ രീതിയെ പറ്റിയുള്ള തെറ്റായ വിവരങ്ങൾ മൂലം പലർക്കും അത് വേണ്ടെന്ന് വയ്ക്കേണ്ടി വരുന്നു. പലപ്പോഴും ഇത് നിരാകരണത്തിലേക്കും നീങ്ങുന്നു. ഈയൊരു സംവിധാനം ജനങ്ങളെ സമ്മർദ്ദത്തിലാക്കും എന്ന് ലോ സൊസൈറ്റി പ്രസിഡണ്ട് ക്രിസ്റ്റീന ബ്ലാക്ക്റോസ് അഭിപ്രായപ്പെട്ടു. മതിയായ രേഖകളില്ലാത്തതിനാൽ പലരുടേയും വിസ തള്ളിക്കളയാൻ സാധ്യതയുണ്ട്. നമ്മുടെ ഇമിഗ്രേഷൻ സിസ്റ്റത്തിലുള്ള ഈ ഗുരുതരമായ പ്രശ്നങ്ങൾ നിയമ ഭരണം തകർക്കുകയും നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ സൽപ്പേര് ഇല്ലാതാകുകയും ചെയ്യുമെന്ന് അവർ കൂട്ടിച്ചേർത്തു.

സ്മിത്ത് സ്റ്റോൺ വോൾട്ട് ഡയറക്ടർ ഡേവിഡ് ഹഗുൽസ്റ്റോണും ഗ്രേറ്റർ മാഞ്ചസറ്റർ ഇമിഗ്രേഷൻ എയ്ഡ് യൂണിറ്റിലെ മുതിർന്ന നിയമോപദേശകൻ ആയ ഡേവിഡ് പൗണ്ടിനിയും ഈ ഒരു നടപടിയെ വിമർശിച്ചു രംഗത്തുവന്നു. ഇമിഗ്രേഷൻ വക്താവ് ബൈറോണി റെസ്റ്റ് ഇപ്രകാരം പറഞ്ഞു ” ഈ ഒരു പുതിയ സിസ്റ്റം ഒരറിയിപ്പും കൂടാതെ ആണ് പുറത്തുവന്നത്. ഇതൊക്കെ ബുദ്ധിമുട്ടുണ്ടാക്കുന്നതും ചെലവേറിയതുമാണ്. വിസ നിരക്ക് വർഷങ്ങളായി ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇതൊക്കെ ഒരു പ്രതികൂല അന്തരീക്ഷം സൃഷ്ടിക്കും.” ഉടൻ തന്നെ ഇതിൽ നടപടി സ്വീകരിക്കുമെന്നും സൗജന്യ അപേക്ഷകൾ എത്രയും പെട്ടെന്ന് നൽകാൻ ശ്രമിക്കുമെന്നും ആഭ്യന്തരഭരണകാര്യലയ വ്യക്താവ് അറിയിച്ചു.കൂടാതെ ജനങ്ങൾക്ക് വേണ്ടി 6 സർവീസ് സെന്ററുകൾ തുറക്കും എന്ന് അവർ അറിയിച്ചു.