ഇസ്ലാമിക തീവ്രവാദികൾ പ്രവാചക നിന്ദ കുറ്റം ചുമത്തി എതിർ ദിശയിൽ കൈകാലുകൾ മുറിച്ചുകളഞ്ഞ പ്രൊഫസർ ജോസഫ് സാറിനു ഇംഗ്ലണ്ടിൽ നൽകുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്നതിനു വേണ്ടി അദ്ദേഹം ഇംഗ്ലണ്ടിലെ ഹോളി ഹെഡ് പോർട്ടിൽ എത്തിച്ചേർന്നു. അദ്ദേഹത്തിന്റെ ശിക്ഷ്യ സിനി മാത്യു ബൊക്ക നൽകി അദ്ദേഹത്തെ യു കെയിലേക്ക് സ്വാഗതം ചെയ്തു.

തന്റെ ജീവിതാനുഭവം അദ്ദേഹത്തിന്റെ തൂലികയിലൂടെ പുസ്തക രൂപത്തിൽ പുറത്തുവന്നപ്പോൾ അത് ലോകമെമ്പാടുമുള്ള മലയാളി മനസുകളെ നോവിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു.
അദ്ദേഹം എഴുതിയ അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്തകത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച സാഹചര്യത്തിൽ യു കെയുടെ വിവിധ ഭാഗങ്ങളിൽ നൽകുന്ന സ്വീകരണം ഏറ്റുവാങ്ങുന്നതിന് വേണ്ടിയാണു അദ്ദേഹം ഇംഗ്ലണ്ടിൽ എത്തിച്ചേർന്നിരിക്കുന്നത് . ആദ്യ സ്വീകരണം ലണ്ടനിൽ നടക്കും . ലിവർപൂളിൽ സെപ്റ്റംബർ 15 ന് സ്വീകരണം നൽകും. ലിവർപൂൾ സ്വീകരണത്തിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു. പിന്നീട് ഷെഫീൽഡിൽ നടക്കുന്ന സ്വീകരണത്തിന്റെ വിവരങ്ങൾ വിവരങ്ങൾ അറിയേണ്ടവർ വർഗീസ് ഡാനിയേലുമായി ബന്ധപ്പെടുക.
ലിവർപൂളിൽ സെപ്റ്റംബർ 15 വ്യാഴാഴ്ച ഹോട്ടൽ അക്ഷയിൽ വൈകുന്നേരം 5 മണിക്ക് സ്വീകരണ പരിപാടികൾക്ക് തുടക്കമാകും സാറുമായി സംസാരിക്കാനുള്ള ഒരു അവസരം ഒരുക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം , ലിവർപൂളിലെ സ്വികരണ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ സംഘടകരുമായി ബന്ധപ്പെടണം എന്നറിയിക്കുന്നു .

തോമസുകുട്ടി ഫ്രാൻസിസ് 07882193199
ടോം ജോസ് തടിയംപാട് 07859060320
സാബു ഫിലിപ്പ് 07708181997
ലാലു തോമസ് 07872612685

പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രസ്സ്

.286 Kensington ,Liverpool .L72RN.