സ്വന്തം ലേഖകൻ

നിലവിലുള്ള ചാർജിന്റെ 1. 6% ജനുവരിയോടെ വർദ്ധിക്കും. ജൂലൈയിലെ ആർപിഐ ഇൻഫ്ളേഷൻ റേറ്റ് പ്രകാരം റെയിൽവേ നിരക്ക് വർദ്ധന സ്വാഭാവികമാണ്. ടാക്സ് പേ ചെയ്യുന്ന പൗരന്മാരിൽ നിന്നുള്ള സപ്പോർട്ട് വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് കൂട്ടുന്നതെന്ന് റെയിൽ മന്ത്രി ക്രിസ് ഹീറ്റൺ ഹാരിസ് പറഞ്ഞു. അതേസമയം യാത്രാ നിരക്കിലെ വർധനവ് യാത്രക്കാർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തിരിച്ചടിയാണെന്ന് യൂണിയനുകൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വരും വർഷത്തിൽ ശരാശരി നിരക്കിൽ 2.6 ശതമാനത്തിന്റെ വർധനവുണ്ടാകും, 2017 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക് വർദ്ധനവ് ആണിത്.

ഫെബ്രുവരി 28 വരെ സ്ഥിര യാത്രക്കാർക്ക് തങ്ങൾ മുൻപ് ഉപയോഗിച്ചുകൊണ്ടിരുന്ന അതേ നിരക്കിൽ തന്നെ സീസൺ ടിക്കറ്റുകൾ ഉപയോഗിക്കാൻ കഴിയും. നിരക്ക് വർധന അടുത്ത വർഷത്തേയ്ക്ക് മാറ്റിവെച്ചത് തന്നെ യാത്രക്കാർക്ക് ഈ വർഷം അധികമായ ബുദ്ധിമുട്ട് നൽകാതിരിക്കാനാണെന്നും റെയിൽ മിനിസ്റ്റർ അഭിപ്രായപ്പെട്ടു. യാത്രാനിരക്കിൽ വരുന്ന മാറ്റം പകുതിയോളം വരുമാന വർദ്ധനവിന് കാരണമാകും എന്ന് കരുതുന്നു. റെയിൽവേ ഓപ്പറേറ്റർമാരോട് സീസൺ ടിക്കറ്റ് ഉൾപ്പെടെയുള്ളവയുടെ വർദ്ധനവ് കണക്കുകൂട്ടി തുക നിശ്ചയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നിരക്കുകൾ വർദ്ധിപ്പിക്കുന്നത് റെയിൽവേയുടെ സുതാര്യമായ നടത്തിപ്പിന് അത്യാവശ്യമാണെന്നും, ടാക്സ് അടക്കുന്ന പൗരന്മാരുടെ കയ്യിൽനിന്നും ചെലവിന് ആവശ്യമുള്ളത് പിടിച്ചെടുക്കുന്നതിന് പരിമിതികളുണ്ടെന്നും, സർവീസിലെ ഫ്രണ്ട് ലൈൻ ജോലികൾ സുഖമായി മുന്നോട്ടു കൊണ്ടു പോകാൻ വേണ്ടിയാണ് നിരക്ക് വർധിപ്പിച്ചതെന്നും റെയിൽ മിനിസ്റ്റർ അഭിപ്രായപ്പെടുന്നു.

റെയിൽ ഡെലിവറി ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ജാക്വിലിൻ സ്റ്റാർ പറയുന്നത് യാത്രക്കാരെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത് എന്നാണ്. റെയിൽവേ നടത്തിക്കൊണ്ടുപോകാൻ ഉപഭോക്താക്കളിൽ നിന്നും സാധാരണ പൗരന്മാരിൽ നിന്നും എത്ര തുക ഉപയോഗിക്കണം എന്നത് ബുദ്ധിപരമായി തീരുമാനിക്കേണ്ട വസ്തുതയാണ്. അതിനുപകരം മുഴുവൻ ചെലവും യാത്രക്കാരുടെ ചുമലിൽ വെച്ചു കൊടുക്കുന്നത് മണ്ടത്തരമാണ്.


ട്രാൻസ്പോർട്ട് സാലറീഡ് സ്റ്റാഫ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ആയ ആന്റണി സ്മിത്ത്, ” യാത്രാ വിലക്കുകൾ ഉയർത്തിയശേഷം സാധാരണക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള പാക്കേജുകൾ നൽകി റെയിൽവേയ്ക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ആവും” എന്ന അഭിപ്രായക്കാരനാണ്. യൂണിയനുകളുടെ അഭിപ്രായത്തിൽ മില്യൻ കണക്കിന് ആൾക്കാർക്ക് ജോലി നഷ്ടപ്പെടുകയോ, ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്തിരിക്കുന്ന സാഹചര്യത്തിൽ അവരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള നിരക്ക് വർദ്ധനവ് ഒരുവിധത്തിലും ന്യായീകരിക്കാവുന്നതല്ല.