ലോകപ്രശസ്ത റോക്ക് സംഗീതജ്ഞന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണിനെ (41) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ പ്രശസ്ത റോക്ക് ബാന്‍ഡായ ലിങ്കിന്‍ പാര്‍ക്കിന്റെ പ്രധാന ഗായകനാണ് ബെന്നിംഗ്ടണിന്‍.

തെക്കന്‍ കാലീഫോര്‍ണിയയിലെ സ്വകാര്യ വസതിയില്‍ വ്യാഴാഴ്ചയാണ് തൂങ്ങിമരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. ബെന്നിംഗ്ടണ്‍ ദീര്‍ഘനാളായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതോടെ ബാന്‍ഡിലെ രണ്ടാമത്തെ ഗായകനാണ് ആത്മഹത്യ ചെയ്തത്. നേരത്തെ ക്രിസ് കോര്‍ണല്‍ ആത്മഹത്യ ചെയ്തിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. കോര്‍ണലിന്റെ മരണം ബെന്നിംഗ്ടണ്ണിനെ ഏറെ അസ്വസ്ഥമാക്കിയിരുന്നു.

2000 ത്തില്‍ പുറത്തിറങ്ങി ഹിറ്റായ ഹൈബ്രിഡ് തിയറി എന്ന ഗാനത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. എന്നാല്‍ ഇതിന് മുന്‍പ് നിരവധി കഷ്ടതകള്‍ നിറഞ്ഞ ജീവിതമായിരുന്നു തന്റേതെന്ന് ബെന്നിംഗ്ടണിന്‍ നേരത്തെ പറഞ്ഞിരുന്നു. ഇത്തരം നിരാശകളാണ് അദ്ദേഹത്തെ നിരന്തരമായ മയക്കുമരുന്നിന് അടിമയാക്കുന്നതിന് പ്രേരിപ്പിച്ചത്. 2011ല്‍ നല്‍കിയ അഭിമുഖത്തിലാണ് താന്‍ അനുഭവിച്ച സമ്മര്‍ദ്ദങ്ങളെക്കുറിച്ച് പറഞ്ഞത്.