അണ്ണാഡിഎംകെയില്‍ മന്നാര്‍ഗുഡി മാഫിയ ഭരണത്തിന് അന്ത്യമായെന്ന് സൂചിപ്പിച്ച് പാര്‍ട്ടി ആസ്ഥാനത്ത് നിന്നും ‘ജനറല്‍ സെക്രട്ടറിയായ’ ശശികലയുടെ ബാന്നറുകളും പോസ്റ്ററുകളും നീക്കം ചെയ്തു. ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പളനിസാമി പക്ഷം പറഞ്ഞിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരണമുണ്ടായിരുന്നില്ല. നടപടി രേഖാമൂലം വേണമെന്ന് പനീര്‍ശെല്‍വം ലയനചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അണ്ണാഡിഎംകെ ഔദ്യോഗിക വിഭാഗമായ അമ്മ വിഭാഗം പാര്‍ട്ടി ആസ്ഥാനത്ത് നിന്നും ശശികലയുടെ ബാന്നറുകളും പോസ്റ്ററുകളും നീക്കം ചെയ്തത്.

Image result for sasikala-banners-pulled-down-aiadmk-hq-it-end-mannargudi-control
നടപടി സ്വാഗതം ചെയ്ത് പനീര്‍ശെല്‍വം പക്ഷം രംഗത്തെത്തി. അണ്ണാഡിഎംകെ ഒന്നിക്കാനുള്ള ശ്രമങ്ങളില്‍ ഇത് പോസിറ്റീവ് ആയ നീക്കമാണെന്ന് പനീര്‍ശെല്‍വം വിഭാഗത്തിന്റെ മീഡിയ കോര്‍ഡിനേറ്ററായ കെ സ്വാമിനാഥന്‍ പറഞ്ഞു. പനീര്‍ശെല്‍വം ക്യാമ്പ് ലയന ചര്‍ച്ച തുടരാന്‍ മുന്നോട്ട് വെച്ച രണ്ട് ആവശ്യങ്ങളില്‍ പ്രധാനം ഒന്ന് ശശികലയേയും കുടുംബത്തേയും പുറത്താക്കണമെന്നും അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ്. ഇതില്‍ ആദ്യത്തെ കാര്യത്തില്‍ കൂടുതല്‍ മുന്നോട്ട് പോകാനാണ് പളനിസാമി പക്ഷം ഓരോ നിമിഷവും ശ്രദ്ധിക്കുന്നത്.
ഒപിഎസ് പക്ഷത്തെ മുതിര്‍ന്ന നേതാവ് മധുസൂദനന്‍ ഉടനടി ബാന്നറുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉടനടി പളനിസാമി പക്ഷം അണ്ണാഡിഎംകെ ആസ്ഥാനത്തെ പോസ്റ്ററുകളും ബാന്നറുകളും നീക്കിയത്.

എഐഎഡിഎംകെ(അമ്മ) നേതാവായിരുന്ന ടിടിവി ദിനതകരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടില ചിഹ്നത്തിന് വേണ്ടി ഇലക്ഷന്‍ കമ്മീഷനെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലാണ് വികെ ശശികലയുടെ മരുമകനായ ദിനകരനെ അറസ്റ്റ് ചെയ്തത്. നാല് ദിവസങ്ങളായി ദിനകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയായിരുന്നു. ദിനകരന്‍ കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ദിനരനോടൊപ്പം സുഹൃത്ത് മല്ലികാര്‍ജുനെയും പൊലീസ് അറസ്റ്റ് ചെയ്തു. എഐഡിഎംകെയില്‍ പിളര്‍പ്പുണ്ടായതിനെത്തുടര്‍ന്ന് ശശികലയുടെ മരുമകനായ ദിനകരന്‍ കോഴ വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്ത പുറത്തു വന്നത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അറസ്റ്റും കൂടിയായതോടെ ലയന സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്തു.