ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: കൗമാരക്കാരിയായ അമ്മ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ വാദം പൂർത്തിയായി. അപ്രതീക്ഷിതമായി പ്രസവിച്ചതിനെ തുടർന്നാണ് കൊലപാതകം നടത്തിയത്. തൊണ്ടയിൽ പഞ്ഞി തിരുകി പുറത്തേക്ക് ശബ്ദം വരാതെയാണ് കൃത്യം നടത്തിയത്. ഇപ്പോൾ 19 വയസ്സുള്ള പാരീസ് മയോയ്ക്ക് , സംഭവസമയത്ത് 15 വയസ്സായിരുന്നു. തുടർന്ന് കുഞ്ഞിന്റെ മൃതദേഹം ഒരു ബിൻ ബാഗിൽ ഉപേക്ഷിച്ചു . 2019 മാർച്ചിലാണ് കേസിനാസ്‌പദമായ സംഭവം. തുടർന്ന് സഹോദരൻ മുഖേന മൃതദേഹം കളയാൻ ശ്രമം നടത്തിയ യുവതി ഒടുവിൽ പിടിയിലാകുകയായിരുന്നു. വെസ്റ്റ് മെർസിയ പോലീസിന്റെ നീണ്ട അന്വേഷണത്തിനൊടുവിൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിൽ എടുത്തത്.

മയോ തന്റെ ഗർഭം വീട്ടുകാരിൽ നിന്ന് മറച്ചു വെച്ചതിനു ശേഷമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആരുടേയും സഹായമില്ലാതെയാണ് പ്രസവിച്ചത്. കുഞ്ഞിനെ തൽക്ഷണം കൊലപ്പെടുത്തിയതതായും പ്രോസിക്യൂട്ടർ ജോനാസ് ഹാങ്കിൻ കെസി പറഞ്ഞു. മയോ അവളുടെ മാതാപിതാക്കൾക്കും സഹോദരൻ ജോർജിനുമൊപ്പം താമസിച്ചിരുന്ന കുടുംബ വീടിന്റെ സ്വീകരണമുറിയിലായിരുന്നു പ്രസവിച്ചത്. മുകളിലത്തെ നിലയിൽ രോഗിയായ പിതാവ് ഡയാലിസിസ് ചെയ്യുകയായിരുന്നു. ‘പ്രസവത്തിന് ശേഷം പ്രതി കുഞ്ഞിന്റെ തലയുടെ മുകളിൽ ഇടതും വലതും ഭാഗത്തേക്ക് മർദിക്കുകയും തലച്ചോറിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ‘ഏകദേശം രണ്ട് മണിക്കൂറിന് ശേഷം, കുഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലാക്കിയ അവൾ അവന്റെ വായിലും കഴുത്തിലും പഞ്ഞി കഷ്ണങ്ങൾ തിരുകിക്കയറ്റി’- പ്രോസിക്യൂട്ടർ പറഞ്ഞു.

2019 മാർച്ചിൽ സ്റ്റാൻലി മയോയ്ക്ക് ജന്മം നൽകുമ്പോൾ മയോയ്ക്ക് വെറും 15 വയസ്സായിരുന്നു. സംഭവത്തെ തുടർന്ന് നാളുകളായി പോലീസ് അന്വേഷണം നടത്തിയിരുന്നു. പ്രാഥമികമായി നടത്തിയ അന്വേഷണത്തിൽ നിന്നാണ് മയോയെ പോലീസ് അറസ്റ്റ് ചെയ്തത്. യുകെയെ നടുക്കിയ കൊലപാതകത്തിൽ ഇതോടെ അന്തിമ വിധി വന്നിരിക്കുകയാണ്.