ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടനിലെ ചില ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളിൽ താമസിക്കുന്ന സെക്കന്റ്‌ഹോം ഓണേഴ്സിന് കൗൺസിൽ നികുതി ബിൽ ഇരട്ടിയാക്കാൻ ഒരുങ്ങി അധികൃതർ. സമ്പന്നരായ പുറത്തുനിന്നുള്ളവർ വീട് വാങ്ങുകയും, വർഷത്തിൽ ഭൂരിഭാഗവും വസ്തുവകകൾ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിൽ താമസിക്കുകയും ചെയ്യുന്നവരാണ് ഇതിൽ ഏറെയും.

നടപടി ബില്ലിന് റോയൽ അസെന്റ് ലഭിച്ചുകഴിഞ്ഞാൽ മാത്രമേ നയം നടപ്പിലാകൂ. 2024 -ൽ അംഗീകാരം ലഭിച്ചു നയം പ്രാബല്യത്തിൽ വരുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കോൺവാൾ, ബ്രിസ്റ്റോൾ, നോർത്ത് യോർക്ക്ഷയർ എന്നിവയുൾപ്പെടെ കുറഞ്ഞത് 14 കൗൺസിലുകളെങ്കിലും പ്രീമിയം എത്രയും വേഗം ചുമത്താൻ ഇതിനകം തന്നെ തീരുമാനം ആയിട്ടുണ്ട്.

സമൂഹത്തിൽ രണ്ടാം വീടുകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ചെറുക്കാൻ നിയമനിർമ്മാണം പര്യാപ്തമാകുമെന്നാണ് വകുപ്പ് നൽകുന്ന വിശദീകരണം. പണം സ്വരൂപിക്കുന്നത് മാത്രമല്ല ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം പുറത്തിറക്കിയ സർക്കാർ കണക്കുകൾ കാണിക്കുന്നത് ഇംഗ്ലണ്ടിലെ 257,331 വീടുകളിൽ കുറഞ്ഞത് ആറ് മാസമെങ്കിലും താമസത്തിന് ആളില്ലായിരുന്നു എന്നാണ്.