ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നിക്കോള ബുള്ളി നദിയിൽ വീണതിന് തെളിവുകൾ ഒന്നുമില്ലെന്ന് വ്യക്തമാക്കി കുടുംബം രംഗത്ത്. കാണാതായ രണ്ട് കുട്ടികളുടെ അമ്മ തന്റെ നായ വില്ലോയുടെ ടെന്നീസ് ബോൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ അവർ നദിയിൽ വീഴാൻ സാധ്യതയുണ്ടെന്ന് പോലീസ് ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണിത്. തുടർന്ന് നടത്തിയ പരിശോധനയിൽ തെളിവുകളായി പന്ത് കണ്ടെടുത്തിട്ടുമില്ല.

എന്നാൽ ബുള്ളിയുടെ സഹോദരി ലൂയിസ് കണ്ണിംഗ്ഹാം ഇന്നലെ രാത്രി ഒരു സോഷ്യൽ മീഡിയ പോസ്റ്റുമായി രംഗത്ത് വന്നിരുന്നു.ഏറ്റവും പുതിയ തെളിവുകൾ അനുസരിച്ചു നദിയിൽ പോയതിന് തെളിവുകൾ ഇല്ലെന്നാണ് പറയുന്നതന്നും പോസ്റ്റിൽ സൂചിപ്പിക്കുന്നു. എല്ലാ സിസിടിവികളും പൂർണമായും പോലീസ് പരിശോധിച്ചിട്ടില്ലെന്നും കേസ് നടക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

പ്രദേശത്തെ സിസിടിവികളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പാർക്കിൽ നിന്ന് പുറത്തുകടന്നിട്ടില്ല എന്നുള്ളത് വ്യക്തമാണ്. അതേസമയം,ഗാർസ്റ്റാങ് ലെയ്നിലേക്ക് A5/A6 ലേക്ക് നയിക്കുന്ന പാത ക്യാമറ ബ്ലാക്ക് സ്പോട്ട് ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടനെ ഒരു നിഗമനത്തിലേക്ക് എത്താൻ കഴിയുമെന്നുമാണ് ലങ്കാഷെയർ പോലീസ് സൂപ്രണ്ട് സാലി റൈലി പറയുന്നത്.