ന്യൂസ് ഡെസ്ക് മലയാളം യുകെ

അന്റോണി കൊടുങ്കാറ്റിൽ വലഞ്ഞ് ബ്രിട്ടീഷുകാർ. രാജ്യത്ത് ഇതുവരെ ലഭിച്ചത് 64 മില്ലിമീറ്റർ മഴ. 78 മൈൽ വേഗതയുള്ള കാറ്റാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.. ബ്യൂഫോർട്ട് വിൻഡ് സ്കെയിൽ അനുസരിച്ച്, 73 മൈൽ വേഗതയിൽ കൂടുതൽ വീശുന്ന ഏത് കാറ്റിനെയും ചുഴലിക്കാറ്റായാണ് പരിഗണിക്കുക. ന്യൂനമർദത്തിന്റെ പിന്നാലെ ഉണ്ടായ ചുഴലിക്കാറ്റിൻെറ തീവ്രത മനസിലാക്കിയ മെറ്റ് ഓഫീസ് യെല്ലോ അലെർട്ടിൽ നിന്നും ആംബർ അലെർട്ടിലേക്ക് മുന്നറിയിപ്പുകൾ അപ്‌ഗ്രേഡുചെയ്‌തിരുന്നു. കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നോർത്ത് യോർക്ക്ഷെയറിലെ വിറ്റ്ബിയിൽ കാറുകൾ കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായി. ഇന്ന് മുതൽ കാലാവസ്ഥ സാധാരണ അകാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ താപനില ഉയർന്ന് തന്നെ ഇരിക്കുകയാണ്. തിങ്കൾ മുതൽ ബുധൻ വരെ രാജ്യത്തെ ചില പ്രദേശങ്ങളിൽ മഴ കാണുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. നിലവിലുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ ഇന്നലെ രാത്രി 10 മണിക്ക് മെറ്റ് ഓഫീസ് പിൻവലിച്ചു. ഇന്ന് രാജ്യത്തെ ചില ഭാഗങ്ങളിൽ താപനില 22C വരെ ഉയരാൻ സാധ്യത ഉണ്ട്.

നോർത്ത് യോർക്ക്ഷെയറിലെ സ്കാർബറോയിൽ 43 മില്ലിമീറ്റർ മഴ പെയ്തതായി മെറ്റ് ഓഫീസ് കാലാവസ്ഥാ നിരീക്ഷകൻ സൈമൺ പാട്രിഡ്ജ് പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടർന്ന് നോർത്ത് യോർക്ക്ഷെയറിൽ നിരവധി ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. അയർലണ്ടിൽ ഉടനീളം നിരവധി പവർ കട്ടുകളും റിപ്പോർട്ട് ചെയ്‌തു. കൗണ്ടി കോർക്കിലെ കാരിഗലൈനിലും ക്രോസ്‌ഷേവനിലും നൂറുകണക്കിന് ആളുകൾക്ക് ശനിയാഴ്ച രാവിലെ വൈദ്യുതി മുടങ്ങിയിരുന്നു