ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഈലിംഗ് പബ്ബിലെ ജന്മദിന പാർട്ടിയിൽ 58 കാരനായ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി. 2022 ജൂലൈ 23 നാണ് കേസിനാസ്‌പദമായ സംഭവം. ഈലിങ്ങിലെ സ്റ്റാർ ആൻഡ് സ്കോർപിയോൺ പബ്ബിൽ വെച്ച് അർദ്ധരാത്രിയിൽ വെയ്ൻ ഫിലിപ്പ് എന്നയാളെ തിമോത്തി സൈമൺ (58) കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ‘ഷാക്സ്’ എന്ന് പലരും സ്നേഹപൂർവ്വം വിളിക്കുന്ന വെയ്ൻ ഫിലിപ്സിന് ഭാര്യയും കുട്ടികളും ഉണ്ട്. അദ്ദേഹത്തിന്റെ മരണം ഒരു സമൂഹത്തെ ദുഃഖത്തിലാഴ്ത്തുകയും ആഴത്തിൽ ഞെട്ടിക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

മാർച്ച് 24 -ന് ഐൽവർത്ത് ക്രൗൺ കോടതിയിൽ വെയ്‌നെ കൊലപ്പെടുത്തിയതിന് ഡാൾസ്റ്റണിലെ എംഗിൾഫീൽഡ് റോഡിലെ സൈമൺ ശിക്ഷിക്കപ്പെട്ടു. കൊലപാതകം നടന്ന ദിവസം രാത്രി പാർട്ടിക്കായി വെയ്‌നും രണ്ട് വനിതാ സുഹൃത്തുക്കളും പബ്ബിൽ എത്തിയിരുന്നു എന്ന നിർണായക കണ്ടെത്തലിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സിസിടിവിയിൽ സംഭവങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വലതുകൈകൊണ്ട് ഹൃദയത്തിന്റെ ഭാഗത്ത്‌ ഏൽപ്പിച്ച മുറിവാണ് മരണ കാരണമെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ റൗലിൻസൺ പറഞ്ഞു. ഫിലിപ്സിന്റെ കുടുംബത്തിന്റെ നഷ്ടത്തിൽ ഞങ്ങളും ദുഖിതരാണെന്നും, നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയപ്പെട്ടവന്റെ വേർപാടിൽ നാടും ബന്ധുക്കളും ഒരുപോലെ ദുഃഖത്തിലായിരുന്നു. വൈകിയെങ്കിലും നീതി ലഭിച്ചെന്നാണ് കുടുംബം പറയുന്നത്.