ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്കൂളിൽ വച്ച് അധ്യാപകനെ കുത്തികൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി പതിനഞ്ചു വയസ്സുകാരൻ. ജൂലൈ 10 നാണ് ഗ്ലൗസെസ്റ്റർഷെയറിലെ ടെവ്‌ക്‌സ്‌ബറി അക്കാദമിയിൽ ഗണിത അധ്യാപകൻ ജാമി സാൻസോമിയെയാണ് കുത്തേറ്റ് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് മണിക്കൂറിന് ശേഷം മൂന്ന് മൈൽ (4.8 കി.മീ) ദൂരെ നിന്ന് പോലീസ് പ്രതിയെ പിടികൂടുകയും ചെയ്‌തു. ഇയാളുടെ കൈവശം കത്തിയും ഉണ്ടായിരുന്നു.

നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേര് ഇതുവരെ വെളുപ്പെടുത്തിയിട്ടില്ല. ഇയാൾ ബ്രിസ്റ്റോൾ മജിസ്‌ട്രേറ്റ് കോടതിയിൽ മനഃപൂർവം ഉപദ്രവിക്കാൻ ശ്രമിച്ചതായി സമ്മതിച്ചു. ആക്രമണത്തിന് ശേഷം മുൻകരുതൽ എന്ന നിലയിൽ അക്കാദമി പൂട്ടിയിട്ടു. സമീപത്തെ രണ്ട് സ്കൂളുകളോടും അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 2017 മുതൽ സ്‌കൂളിൽ കണക്ക് പഠിപ്പിച്ചു വരികയാണ് ആക്രമണത്തിന് ഇരയായ ജാമി സാൻസോം. ഇദ്ദേഹം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി സുഖം പ്രാപിച്ച് വരികയാണ്. സെപ്റ്റംബർ 28 ന് ചെൽട്ടൻഹാം യൂത്ത് കോടതിയിൽ വിധി കേൾക്കുന്നത് വരെ പ്രതിയെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.