ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ക്ലബ് കാർഡ് റിവാർഡ് സ്‌കീമിന്റെ മൂല്യം വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി ടെസ്‌കോ. ജൂൺ 14 മുതലാണ് മാറ്റം വരുന്നത്. ക്ലബ്‌കാർഡ് പോയിന്റുകൾ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയേക്കാൾ ഉപഭോക്താക്കൾ പണം നൽകുമ്പോൾ അവയുടെ മൂല്യത്തിന്റെ ഇരട്ടിയാകുമെന്നും പ്രസ്താവനയിൽ പറയുന്നു. ടെസ്‌കോയിൽ ചെലവഴിക്കുന്ന പണത്തിന് പോയിന്റുകൾ ശേഖരിക്കാനും സ്റ്റോറിലോ റസ്‌റ്റോറന്റ് ഭക്ഷണത്തിനോ പകൽ യാത്രയ്‌ക്കോ ഉപയോഗിക്കാവുന്ന വൗച്ചറുകൾ കൈമാറ്റം ചെയ്യാനും ഈ സ്‌കീം ഉപഭോക്താക്കളെ പ്രാപ്‌തമാക്കുന്നു.

ലോയൽറ്റി സ്‌കീമുകളുടെ മൂല്യം അടുത്തിടെ സൈൻസ്‌ബറിയും ബൂട്ട്‌സും വെട്ടിക്കുറച്ചിരുന്നു. അതിനു പിന്നാലെയാണ് നിർണായക തീരുമാനവുമായി ടെസ്‌കോ എത്തുന്നത്. അതേസമയം, ടെസ്കോയുടെ നടപടിക്കെതിരെ ചില ഉപഭോക്താക്കൾ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ സൂപ്പർമാർക്കറ്റ് വിലകൾ ഉയരുന്നതിനാലാണ് നടപടി എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ക്ലബ്‌ കാർഡ് സ്കീം വെട്ടിക്കുറയ്ക്കുന്നത് മറ്റ് സൂപ്പർമാർക്കറ്റുകളിലേക്ക് പോകുവാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട് എന്നതാണ് ഉയരുന്ന പ്രധാന വിമർശനം. ടെസ്കോയുടെ നടപടിയിൽ നിരാശയുണ്ടെന്നും, നടപടി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ആളുകൾ പറയുന്നു.

‘ക്ലബ്‌ കാർഡിന്റെ മുല്യം വെട്ടിക്കുറയ്ക്കുന്നത് ഞങ്ങളുടെ ഉൽപ്പന്ന വിലകൾ കുറവായിരിക്കുമ്പോൾ തന്നെ നിങ്ങൾക്ക് ആവേശകരമായ നിരവധി റിവാർഡുകൾ നൽകുന്നത് തുടരാനാകുമെന്ന് ഉറപ്പാക്കും’ ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിൽ, ടെസ്‌കോയുടെ ചീഫ് കസ്റ്റമർ ഓഫീസർ അലസാന്ദ്ര ബെല്ലിനി വ്യക്തമാക്കി. മാറ്റങ്ങൾ വരുന്നതിന് മുമ്പ് ഷോപ്പർമാർക്ക് ഉയർന്ന മൂല്യത്തിൽ പോയിന്റുകൾ ഉപയോഗിക്കുന്നതിന്, ക്ലബ് കാർഡ് റിവാർഡുകൾക്ക് ആറ് മാസത്തിന് പകരം 12 മാസത്തേക്ക് സമയപരിധി കമ്പനി നീട്ടുകയാണെന്നും അവർ കൂട്ടിചേർത്തു.