ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിലൂടെ യുകെ ഭൂഖണ്ഡത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വളരെ വേഗത്തിലും ഫലപ്രദവുമായാണ് നീങ്ങുന്നത്. ലോകത്തെ ഏറ്റവും മോശം കോവിഡ് മരണനിരക്ക് ബ്രിട്ടനിൽ ആണെന്ന് പറയുമ്പോഴും വാക്സിൻ വിതരണത്തിൽ ബഹുദൂരം മുന്നിലാണ് രാജ്യം. ഫ്രാൻസിനേക്കാൾ പത്തിരട്ടി ആളുകൾക്ക് എൻ എച്ച് എസ് വാക്‌സിനേഷൻ നൽകി കഴിഞ്ഞു. എല്ലാ മുതിർന്നവർക്കും സെപ്റ്റംബറോടെ വാക്സിനേഷൻ നൽകാനാണ് ലക്ഷ്യമെന്ന് ഡൊമിനിക് റാബ് വെളിപ്പെടുത്തി. രോഗപ്രതിരോധ നടപടികളുമായി എൻ എച്ച് എസ് മുന്നിൽ തന്നെയുള്ളത് പൊതുജനങ്ങൾക്ക് വലിയ ആശ്വാസം തന്നെയാണ്. 1945 ന് ശേഷം യൂറോപ്പ് മുഴുവൻ സ്വകാര്യ സമ്പത്തിനെ അടിസ്ഥാനമാക്കാതെയുള്ള ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ സ്ഥാപിച്ചു. നിർബന്ധിത ഇൻഷുറൻസ് പദ്ധതികളെ അടിസ്ഥാനമാക്കിയുള്ളവയാണ് മിക്കതും.

എൻ‌എച്ച്എസ് ബജറ്റ് വർദ്ധിപ്പിക്കുമെന്ന് 2000 ൽ ടോണി ബ്ലെയർ പ്രഖ്യാപിച്ചിരുന്നു. ട്രഷറി ബ്ലെയറിനെ തടയാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം തന്റെ നിയോ – ലിബറൽ പ്രത്യയശാസ്ത്രത്തിലൂടെ ശക്തി പ്രാപിച്ചു. ഒരു ദശകത്തിലേറെയായി സൗകര്യങ്ങളിലും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും വലിയ പുരോഗതി ഉണ്ടായി. എന്നാൽ ബ്രിട്ടീഷ് ഡോക്ടർമാർക്കും നേഴ്സുമാർക്കും പരിശീലനം നൽകുന്നതിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ യൂറോപ്യൻ യൂണിയനിൽ നിന്ന് അതിനകം പരിശീലനം നേടിയ മെഡിക്കൽ സ്റ്റാഫുകളെ നിയമിക്കാൻ ട്രഷറി ഒരുങ്ങി. സൈമൺ സ്റ്റീവൻസിനെ 2014 ൽ എൻ‌എച്ച്എസിന്റെ ചുമതല ഏല്പിച്ചു. അദ്ദേഹം എൻ‌എച്ച്‌എസിനെ രാജ്യത്തിനായി സംരക്ഷിച്ചു. സ്വകാര്യ ലാഭം നല്ലതാണെന്നും പൊതുസേവനം കാലഹരണപ്പെട്ടതാണെന്നും സമീപകാല ദശകങ്ങളുടെ അനുഭവത്തിലൂടെ ബ്രിട്ടൻ പുനർവിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.