ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുഎസ് എനർജി ഡിപ്പാർട്ട്‌മെന്റിൻറെ പുതിയ ഗവേഷണത്തിൽ കോവിഡ് -19 വൈറസ് ഒരു ചൈനീസ് റിസർച്ച് ലാബിൽ നിന്നെന്ന് നിഗമനം. ഓഫ് നാഷണൽ ഇന്റലിജൻസിൻെറ ഡയറക്ടർ 2021 -ൽ തയാറാക്കിയ റിപ്പോർട്ടിനെ ആസ്പദമാക്കിയുള്ള പഠനത്തിലാണ് കണ്ടെത്തൽ. ഇതിന് പിന്നാലെ റിപ്പോർട്ട് വൈറ്റ് ഹൗസ് ലോമേക്കേഴ്സിന് നൽകി. വുഹാനിലെ ഒരു ലാബിൽ നിന്നാണ് വൈറസ് പടർന്നതെന്ന എഫ്ബിഐയുടെ വാദത്തോട് അനുകൂലമായാണ് എനർജി ഡിപ്പാർട്ട്‌മെന്റിൻറെ പുതിയ നിലപാട്. എന്നാൽ മറ്റ് നാല് ഏജൻസികൾ വൈറസ് നാച്ചുറൽ സ്പിൽഓവർ’ സിദ്ധാന്തത്തെയാണ് പിൻതുണയ്ക്കുന്നത്. മീറ്റ് മാർക്കറ്റിലെ ഒരു മൃഗം വഴിയാണ് വൈറസ് രക്ഷപ്പെട്ടത് എന്നാണ് ഇവരുടെ വാദം. അതേസമയം സിഐഎ ഉൾപ്പെടെയുള്ള രണ്ട് ഏജൻസികൾ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. എനർജി ഡിപ്പാർട്ട്‌മെന്റിൻറെ നിലപാട് മാറ്റം ഏറെ പ്രധാന്യം ഏറിയതാണ്. ജൈവ ഗവേഷണം ഉൾപ്പടെയുള്ളവയിൽ പേരുകേട്ട ഏജൻസിയാണ് എനർജി ഡിപ്പാർട്ട്‌മെന്റ്.

ചൈനയിലെ ഒരു ലാബിൽ നിന്ന് വൈറസ് ചോർന്നതായുള്ള നിഗമനം 2021 ൽ എഫ്ബിഐ മുന്നോട്ട് വച്ചിരുന്നെങ്കിലും. എനർജി ഡിപ്പാർട്ട്‌മെന്റ് ഈ നിലപാടിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനാൽ ഇപ്പോൾ രണ്ട് ഏജൻസികളും ഒരേ നിഗമനത്തിൽ എത്തിയെങ്കിലും രണ്ട് ഏജൻസികളും വ്യത്യസ്തമായ കാരണങ്ങളാണ് ചൂണ്ടികാട്ടിയതെന്ന് യുഎസ് അധികൃതർ ചൂണ്ടിക്കാട്ടി. മൈക്രോബയോളജിസ്റ്റുകളെയും ഇമ്മ്യൂണോളജിസ്റ്റുകളെയും നിയമിക്കുന്നതിനാൽ രോഗങ്ങളെ പറ്റിയും വൈറോളജിയെക്കുറിച്ചും എഫ്ബിഐക്ക് വൈദഗ്ധ്യമുണ്ട്. എനർജി ഡിപ്പാർട്ട്‌മെന്റിൻറെ നിലപാട് മാറ്റത്തിൻെറ കാരണങ്ങൾ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല.