ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇലക്ട്രിക്ക് കാറുകളുടെ വ്യവസായം രാജ്യത്ത് കൂടുതൽ ഉർജ്ജിതമാക്കാൻ യുകെ സർക്കാർ. എന്നാൽ ഇതിനായി യുകെയ്ക്ക് ചൈനയുമായുള്ള അസ്വാരസ്യങ്ങളോട് കണ്ണടയ്ക്കണം. ഇറക്കുമതിയ്ക്കുള്ള വിലക്കുകൾ മാറ്റിയാൽ 2030-ഓടെ പുതിയ പെട്രോൾ, ഡീസൽ കാറുകളേക്കാൾ വിപണിയിൽ സുലഭമാകാൻ പോകുന്നത് ഇലക്ട്രിക്ക് കാറുകളായിരിക്കും. ഇത് കൂടാതെ രാജ്യത്തെ ഇലക്ട്രിക് കാറുകളുടെ വിലയിലും ഇടിവുണ്ടാകും. എന്നാൽ ഈ പുതിയ നീക്കം രാജ്യത്തെ കാർ വ്യവസായത്തിന് ഒരു തിരിച്ചടിയായേക്കാം.

ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉത്പന്നത്തിന് ചൈന വളരെ മുൻപിലാണ്. നിലവിൽ ഡ്രൈവർ ആവശ്യമായ കാറുകളാണ് ഉള്ളതെങ്കിലും വൈകാതെ തന്നെ ഓട്ടോണമസ് ഡ്രൈവിംഗിലും ചൈന മുന്നിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുത വാഹന ബാറ്ററികളുടെ വിപണിയിയിലും ചൈന ഇടം പിടിച്ചിട്ടുണ്ട്. നിലവിലെ കാർ കമ്പനിയായ ബിവൈഡി ബാറ്ററി നിർമ്മാതാക്കളായാണ് ആരംഭിച്ചത്. ഈ വർഷം ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയെ മറികടന്നിരിക്കുകയാണ് ബിവൈഡി.

മറ്റ് ചൈനീസ് ബ്രാൻഡുകളായ ഫങ്കികാറ്റ്, നിയോ എന്നിവ യൂറോപ്പിൽ ഇതുവരെ നില ഉറപ്പിച്ചിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ യുകെയിലെ മിക്ക ടെസ്‌ലകളും ചൈനയിൽ നിന്നാണ് കയറ്റി അയച്ചത്. ഇവ എല്ലാം തന്നെ 2019 ൽ ആറ് മാസം കൊണ്ട് ഷാങ്ഹായ് ഗിഗാഫാക്‌ടറിയിൽ നിർമ്മിച്ചവയാണ്. ആഗോളതലത്തിൽ കാർ കയറ്റുമതിയിൽ ചൈന ഇതിനകം ജർമ്മനിയെ മറികടന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചൈന ഈ വർഷം ജപ്പാനെ പിന്തള്ളി ലോകത്തിലെ ഏറ്റവും മികച്ച കയറ്റുമതിക്കാരാകും.