തൊഴിലാളി സംഘര്‍ഷത്തെ തുടര്‍ന്ന് കസാഖ്സ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് സുരക്ഷാഭീഷണി നേരിട്ട മലയാളികള്‍ ഉള്‍പ്പടെയുള്ള 150 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം. എണ്ണപ്പാടത്തുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല. ആരും കുടുങ്ങിയിട്ടില്ല. ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ടെങ്കിസ് എണ്ണപ്പാടത്ത് തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് സുരക്ഷാഭീഷണി നേരിട്ട് മലയാളികളടക്കം 150 ഇന്ത്യക്കാര്‍ . എണ്ണപ്പാടത്ത് നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗമില്ലെന്ന് മലയാളി തൊഴിലാളികള്‍ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രവിദേശസഹമന്ത്രി വി.മുരളീധരന്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കസാഖിസ്ഥാനിലെ എംബസിക്ക് നിര്‍ദേശം നല്‍കി.

ശനിയാഴ്ച രാവിലെയാണ് ടെങ്കിസ് എണ്ണപ്പാടത്ത് സംഘര്‍ഷം തുടങ്ങിയത്. പ്ര‌ാദേശിക വനിതാതൊഴിലാളിക്കൊപ്പം നില്‍ക്കുന്ന ചിത്രം ലിബയയില്‍ നിന്നുള്ള തൊഴിലാളി സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതാണ് സംഘര്‍ഷത്തിലേക്ക് വഴിവച്ചത്. സംഭവത്തില്‍ ലിബിയന്‍ തൊഴിലാളി മാപ്പുപറഞ്ഞെങ്കിലും പ്രശ്നം കെട്ടടങ്ങിയില്ല. എണ്ണപ്പാടത്തില്‍ തൊഴിലെടുക്കുന്ന 80 ശതമാനത്തോളം വരുന്ന തദ്ദേശീയരായവര്‍ ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള തൊഴിലാളികളെ ലക്ഷ്യംവച്ച് ആക്രമണം തുടങ്ങി.

സംഭവത്തില്‍ മുപ്പതിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ എണ്ണപ്പാടത്ത് നിന്ന് പുറത്തുകടക്കാനാവാത്ത അവസ്ഥയിലാണ് കഴിയുന്നതെന്ന് മലയാളികള്‍  മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ ഇടപെട്ട കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇന്ത്യന്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഖസാഖിസ്ഥാനിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കി.

മുരളീധരന്റെ നിര്‍ദേശപ്രകാരം എംബസി ഹെല്‍ലൈന്‍ ഡെസ്കും തുറന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് അഭ്യര്‍ഥിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.