തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചതോടെ ആരും ഇല്ലാതായത് രണ്ടു കുട്ടികള്‍

നെയ്യാറ്റിന്‍കര പൊങ്ങയില്‍ സ്വദേശി രാജന്‍ കോടതി നടപടികള്‍ പ്രതിരോധിക്കാന്‍ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. അപകടത്തിന് കാരണക്കാരിയിട്ടില്ലെന്ന വാദത്തില്‍ പൊലീസ് ഉറച്ചു നില്‍ക്കുകയാണ്

രണ്ടു കുട്ടികളെ അനാഥാരാക്കി കൊണ്ടാണ് രാജനും ഭാര്യ അമ്പിളിയും മരണത്തിന് കീഴടങ്ങിയത്. ഒഴിപ്പിക്കാനെത്തിയവരെ മടക്കിയയക്കാന്‍ പെട്രോള്‍ ശരീരത്തിലൂടെ ഒഴിച്ചതാണ് അപകടത്തിനിടയാക്കിയത്. നെയ്യാറ്റിന്‍കരയ്ക്കടുത്ത് പൊങ്ങയിലുള്ള ലക്ഷംവീട് കോളനിയിലെ നാല് സെന്റിലാണ് രാജനും ഭാര്യ അമ്പിളിയും രണ്ട് ആണ്‍മക്കളും താമസിച്ചിരുന്നത്. രാജന്റെ കൈയിലിരുന്ന സിഗരറ്റ് ലാംമ്പ് പൊലീസുകാര്‍ അപകം ഒഴിവാക്കാന്‍ തട്ടിതെറിപ്പിക്കുകയായിരുന്നു.

പക്ഷെ വിപരീതഫലമാണ് ഉണ്ടാക്കിയത്. തീദേഹത്തേക്ക വീണ് ആളിക്കത്തി. ആറുദിവസം ആശുപത്രിയില്‍ കിടന്ന ശേഷം രാജനും പിന്നാലെ ഭാര്യും മരണത്തിന് കീഴടങ്ങിയതോടെ അനാഥാരായത് രണ്ടു കുട്ടികളാണ്. അധാകാരികളുട പിടിവാശിയാണ് അപകടമുണ്ടാക്കിയത് എന്നതില്‍ കുട്ടികള്‍ ഉറച്ചുനില്‍ക്കുകയാണ്.വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോളാണ് വീട് ഒഴിപ്പിക്കാന്‍ പൊലീസ് പിടിവാശികാട്ടിയത് എന്നാണ് ബന്ധുക്കളുടെയും ആരോപണം.

കോടതിയുടെ നടപടിക്ക് സംരക്ഷണം കൊടുക്കുക മാത്രമാണ് ചെയ്തെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ കഴിഞ്ഞ ദിവസം ഒഴിപ്പിക്കാനെത്തിയ തര്‍ക്കഭൂമിയില്‍ തന്നെയാണ് രാജന്റെ മൃതദേഹം സംസ്ക്കരിച്ചത്. ഇന്ന് അമ്പിളിയുടെയും സംസ്ക്കാരം ഇവിടെ നടക്കും. തീകൊളുത്തിയ അന്നു വൈകിട്ട് ഒഴിപ്പിക്കലിന് സ്റ്റേ ലഭിച്ചെങ്കിലും അതൊന്നും രണ്ടു ജീവനുകള്‍ക്ക് പകരമായില്ല