ടൊറന്റോ: ഒരേദിനം വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവതികളുടെ മരണം. കാനഡയിലെ മലയാളിസമൂഹത്തിന് ജൂണ്‍ അഞ്ച് മറ്റൊരു ‘ദുഃഖവെള്ളി’യായി. ഒണ്ടാരിയോയിലെ ലണ്ടനിൽ താമസിച്ചിരുന്ന അര്‍ച്ചന സിറിയക്, ടൊറന്റോ നിവാസിയായ അമൃത മിലന്‍ ബാബു എന്നിവരാണ് മരിച്ചത്. ഹൃദയസ്തംഭനമാണ് അര്‍ച്ചനയുടെ (34) മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളില്‍ കുഴഞ്ഞുവീണ നിലയില്‍ മക്കളാണ് കണ്ടെത്തിയത്. ഭര്‍ത്താവ് സിറിയക് ജോലിയിലായിരുന്നു. അത്യാഹിത മെഡിക്കല്‍ സംഘം ഉടനടി എത്തിയെങ്കിലും മരണം ഇതിനോടകം സംഭവിച്ചിരുന്നു. ഏന്‍ജലിന്‍, ആബേല്‍ എന്നിവര്‍ മക്കള്‍.

രണ്ട് വര്‍ഷം മുമ്പാണ് അര്‍ച്ചനയും കുടുംബവും കാനഡയിലെത്തിയത്. ലണ്ടന്‍ മലയാളി സമാജത്തില്‍ സജീവമായിരുന്നു ഇവര്‍. നിരവധി ടിക്ക്‌ടോക്ക് വീഡിയോകള്‍ ചെയ്തിട്ടുള്ള അര്‍ച്ചന ഒരു കലാകാരികൂടിയായിരുന്നു. വ്യാഴാഴ്ച രാത്രിയും പുതിയ ടിക്ക്‌ടോക്ക് വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.

വയനാട് മാനന്തവാടി സ്വദേശിനിയാണ് അര്‍ച്ചന. പനമരം കുഴിക്കണ്ടത്തില്‍ മാനുവല്‍ ത്രേസ്യകുട്ടി ദമ്പതികളുടെ മകളാണ്. കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയിലാണ് ഭര്‍ത്താവ് സിറിയക്കിന്റെ കുടുംബം. പോസ്റ്റ്‌മോര്‍ട്ടം ശനിയാഴ്ച നടക്കും. സംസ്‌കാരച്ചടങ്ങുകള്‍ സംബന്ധിച്ച തീരുമാനം അറിവായിട്ടില്ല.

അർച്ചനയ്ക്ക് വേണ്ടി ഒണ്ടാരിയോയിലെ  സെന്റ് മേരീസ് സിറോ മലബാർ പള്ളിയുടെ നേതൃത്വത്തിൽ ഗോ ഫൻഡ് മി വഴി എല്ലാവരുടെയും സഹായഹസ്തങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് സഹായിക്കാം

https://www.gofundme.com/f/ve7yd6-funeral-and-family-support

[ot-video]

[/ot-video]

 

ടൊറന്റോ ഈസ്റ്റ് ജനറല്‍ ആശുപതിയിലായിരുന്നു (മൈക്കേല്‍ ഗാരന്‍ ആശുപത്രി) അമൃത മിലന്‍ ബാബു വിന്റെ മരണം (34). മരണകാരണം എന്തെന്നുള്ള കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ജോലിസ്ഥലത്ത് കുഴഞ്ഞുവീണ അമൃതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കോട്ടയം മണര്‍കാട് സ്വദേശിനിയാണ്.