ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഹോങ്കോങ് : ഹോങ്കോങിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ കപ്പൽ രണ്ടായി പിളർന്നു മുങ്ങി. 30 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ നിന്ന് മൂന്നു പേരെ ഇതുവരെ രക്ഷിച്ചിട്ടുണ്ട്. കാണാതായ ജീവനക്കാരെ കണ്ടെത്താനുള്ള രക്ഷാദൗത്യം അധികൃതർ ആരംഭിച്ചു. 27 പേരുടെയും ജീവൻ അപകടത്തിലാണെന്ന് സൂചന. രക്ഷാപ്രവർത്തനത്തിനായി അധികൃതർ വിമാനങ്ങളും ഹെലികോപ്റ്ററുകളും അയച്ചു. ശനിയാഴ്ച വൈകുന്നേരം 5:30 വരെ മൂന്നു പേരെ മാത്രമാണ് രക്ഷിക്കാനായത്.

ഹോങ്കോംഗ് ഗവൺമെന്റ് ഫ്ളൈയിംഗ് സർവീസ് പുറത്തുവിട്ട ഫോട്ടോകളിൽ രണ്ടായി പിളർന്നു മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ ദൃശ്യം കാണാം. ഒപ്പം ഹെലികോപ്റ്റർ സഹായത്തോടെ ഒരു ജീവനക്കാരനെ രക്ഷപ്പെടുത്തുന്നതായും കാണാം. കപ്പലിന്റെ പേര് ലഭ്യമല്ല. ഹോങ്കോങ്ങിൽ നിന്ന് 186 മൈൽ അകലെ തെക്ക് ഭാഗത്തായിരുന്നു അപകടം.

മണിക്കൂറിൽ 110 കിലോമീറ്റർ (68 മൈൽ) വേഗതയിൽ വീശുന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റായ ‘ചാബ’ നിരവധി നാശനഷ്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി രണ്ട് ഫിക്‌സഡ് വിംഗ് വിമാനങ്ങളും നാല് ഹെലികോപ്റ്ററുകളും ഹോങ്കോംഗ് സർവീസ് അയച്ചു.