യു.എ.ഇയിലെ വ്യോമപാത നിയന്ത്രണങ്ങൾ പൂർണമായി നീക്കിയതോടെ വിമാന സർവീസുകൾ വീണ്ടും സാധാരണ നിലയിലാകുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ഈ തീരുമാനത്തോടെ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വലിയ ആശ്വാസം ലഭിച്ചിരിക്കുകയാണ്. സർവീസുകൾ വർധിക്കുന്നതിനനുസരിച്ച് നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കുകൾ കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ ഗണ്യമായി വർധിക്കാനാണ് സാധ്യത. ഇതുവരെ നിയന്ത്രണങ്ങൾ കാരണം പല എയർലൈൻസുകൾക്കും സർവീസ് നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇപ്പോൾ ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികൾക്കും കൂടുതൽ സർവീസുകളും കണക്ഷൻ ഫ്ളൈറ്റുകളും നടത്താൻ വഴിയൊരുങ്ങും.
സർവീസുകൾ കൂടുന്നതോടെ സീറ്റുകളുടെ ലഭ്യത പത്തിരട്ടിയോളം ഉയരുമെന്ന് യാത്രാ മേഖലയിലുള്ളവർ പറയുന്നു. ഇതോടെ യാത്രക്കാരുടെ തിരക്ക് പല വിമാനങ്ങളിലായി വിഭജിക്കപ്പെടുകയും ഡിമാൻഡ് കുറഞ്ഞ് ടിക്കറ്റ് നിരക്കുകൾ സ്വാഭാവികമായി താഴുകയും ചെയ്യും. ദിവസേന യാത്രക്കാരുടെ എണ്ണം വൻ തോതിൽ വർധിക്കാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.











Leave a Reply