ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ കോവിഡ് കേസുകൾ കുറയുന്നതിനാൽ പ്ലാൻ ബി നടപടികളെടുത്തു കളഞ്ഞേക്കാം എന്ന് സൂചന. അണുബാധ നിരക്കുകളിൽ പ്രതിവാരം 41% കുറവുണ്ടായത് ഒമിക്രോൺ തരംഗം അവസാനിപ്പിക്കുന്നതിൻെറ സൂചനയാണെന്ന് ഒരു പ്രമുഖ ഗവൺമെന്റ് ഉപദേഷ്ടാവ് പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രതീക്ഷ നൽകുന്നതാണെന്നും ഈ വർഷാവസാനത്തോടെ ബ്രിട്ടന് വൈറസുമായി ഒരു ഫ്ലൂ-ടൈപ്പ് ബന്ധം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും പ്രൊഫസർ മൈക്ക് ടിൽഡ്‌സ്‌ലി പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച 142,224ഉം ജനുവരി 4 ന് 218,724 ഉം കേസുകൾ റിപ്പോർട്ട് ചെയ്‌തപ്പോൾ ഇന്നലെ യുകെയിൽ ഉടനീളം റിപ്പോർട്ട് ചെയ്ത് കേസുകളുടെ എണ്ണം 84,429 ആണ്. രാജ്യത്തുടനീളമുള്ള കേസുകളുടെ എണ്ണം കുറയുന്നതായും പ്രൊഫസർ ടിൽഡ്‌സ്‌ലി പറഞ്ഞു.

കുട്ടികളെ സ്കൂളിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ഒരാഴ്ചയിൽ കൂടുതൽ ഉള്ള ഡേറ്റ ആവശ്യമാണെന്നും കോവിഡിൻെറ തരംഗം വൈകാതെ മാറുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് ടെസ്റ്റിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഒമിക്രോൺ തരംഗത്തിൻെറ പകർച്ചാ നിരക്ക് കുറയാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.ചൂടുള്ള കാലാവസ്ഥയിലേക്ക് രാജ്യം നീങ്ങുമ്പോൾ കോവിഡിൻെറ വ്യാപന തോതിൽ കുറവുണ്ടാകും. കോവിഡിനൊപ്പം എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകണം എന്നതിനെപ്പറ്റിയുള്ള ചർച്ചകളും നടന്നുവരികയാണ്. വൈറസിൻെറ പുതിയ വകഭേദങ്ങൾ ലക്ഷണങ്ങൾ പൊതുവെ കുറവുള്ളതും കൂടുതൽ പകരാൻ സാധ്യതയുള്ളതും ആണെന്ന് ഗവൺമെന്റിൻെറ മോഡലിംഗ് അഡ്വൈസറി ഗ്രൂപ്പായ എസ്പിഐ-എമ്മിലെ അംഗമായ വാർവിക്ക് അക്കാദമിക് സർവകലാശാല പറഞ്ഞു. ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ശനിയാഴ്ച 11,604 പേരാണ് കോവിഡ് ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ ആഴ്ച ഇതേ ദിവസം 1,862 പേർ മാത്രമായിരുന്നു കോവിഡ് ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് .