ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ അധികാരമേൽക്കാനൊരുങ്ങുന്ന പ്രധാനമന്ത്രി ആൻഡി ബേൺഹാം, സയൻസ്, ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി വകുപ്പ് (DSIT) പിരിച്ചുവിട്ട് അതിന്റെ ചുമതലകൾ മറ്റൊരു മന്ത്രാലയത്തിലേക്ക് ലയിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. കൃത്രിമ ബുദ്ധി (AI), ഡിജിറ്റൽ സാങ്കേതികവിദ്യ, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകൾക്ക് പ്രത്യേകമായി രൂപീകരിച്ച വകുപ്പിനെ ഒഴിവാക്കാനുള്ള നീക്കം രാജ്യത്തെ ടെക്‌നോളജി മേഖലയിലും രാഷ്ട്രീയ വൃത്തങ്ങളിലും കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ദേശീയ സുരക്ഷയ്ക്കും സാങ്കേതികവിദ്യ നിർണായകമായ ഘട്ടത്തിലാണ് ഇത്തരമൊരു പുനഃസംഘടന നടത്തുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. മുൻ പ്രധാനമന്ത്രിമാരുടെ എഐ ഉപദേഷ്ടാവായ മാറ്റ് ക്ലിഫോർഡടക്കമുള്ള വിദഗ്ധർ, മന്ത്രാലയം പിരിച്ചുവിടുന്നത് ഭരണപരമായ ആശയക്കുഴപ്പത്തിനും വിലപ്പെട്ട സമയനഷ്ടത്തിനും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി. ബേൺഹാമിന്റെ സ്വന്തം ലേബർ പാർട്ടിക്കുള്ളിൽ നിന്നുമുള്ള ചില എംപിമാരും ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, പുതിയ മന്ത്രിസഭാ പ്രഖ്യാപനത്തിനും ഭരണപരിഷ്കാരങ്ങൾക്കും മുന്നോടിയായാണ് ഈ ചർച്ചകൾ ശക്തമായിരിക്കുന്നത്. ടെക്‌നോളജി വകുപ്പിന്റെ ചുമതലകൾ ബിസിനസ് മന്ത്രാലയത്തിന് കീഴിലാക്കുമെന്ന സൂചനകളുണ്ടെങ്കിലും അന്തിമ തീരുമാനം പുറത്തു വിട്ടിട്ടില്ല. ബ്രിട്ടൻ ആഗോള സാങ്കേതിക മത്സരത്തിൽ മുന്നിട്ടുനിൽക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ, പ്രത്യേക ടെക്‌നോളജി മന്ത്രാലയം നിലനിർത്തേണ്ടതുണ്ടെന്നാണ് വ്യവസായ മേഖലയുടെയും വിദഗ്ധരുടെയും ആവശ്യം.