ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് ആചാരലംഘനമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരര്. ആചാരപ്രകാരം തന്ത്രിക്കും മേല്‍ശാന്തിക്കും പന്തളം കൊട്ടാരപ്രതിനിധികള്‍ക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടി കയറാനാകൂവെന്നും തന്ത്രി പറഞ്ഞു. ഇരുമുടി കെട്ടില്ലാതെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടി കയറിയ സാഹചര്യത്തിലായിരുന്നു പ്രതികരണം. വത്സന്‍ തില്ലങ്കേരിക്ക് പിന്നാലെ ദേവസ്വം ബോര്‍ഡംഗം കെ പി ശങ്കര്‍ദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ആചാരലംഘനം നടന്നായി ബോധ്യപ്പെടുകയോ പരാതി വരികയോ ചെയ്താല്‍ പരിഹാര ക്രിയകള്‍ ചെയ്യുമെന്ന് തന്ത്രി അറിയിച്ചു. അതേസമയം ഏത് തരത്തിലുളള പരിഹാരക്രിയയാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല

എന്നാൽ പതിനെട്ടാം പടി കയറി വിവാദത്തില്‍പെട്ട ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഒടുവില്‍ കുറ്റം സമ്മതിച്ചു. തന്റെ ഭാഗത്തുനിന്ന് ആചാര ലംഘനമുണ്ടായെന്ന് വത്സന്‍ തില്ലങ്കേരി പറയുന്നു.valsan-thillankeriഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് അറിവില്ലായ്മ കാരണമാണ്. ഇത്തരം ഒരു സാഹചര്യം ഒഴിവാക്കുന്നതിന് സാധിക്കുമായിരുന്നു. താന്‍ ചെയ്ത തെറ്റിന് അയ്യപ്പന്‍ തന്നോട് ക്ഷമിക്കട്ടെയെന്നും തില്ലങ്കേരി പറഞ്ഞു.valsan-thillenkari പ്രതിഷേധങ്ങള്‍ ശക്തമായതോടെ സമരക്കാരെ അനുനയിപ്പിക്കാന്‍ വേണ്ടിയാണ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കരി 18 ാം പടിയില്‍ കയറിയത്. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവരും ഇരുമുടി കെട്ട് ഇല്ലാതെ 18 ാം പടിയില്‍ കയറി.