കോഴിക്കോട്∙ മുക്കത്ത് പതിമൂന്നുകാരിയെ പണം വാങ്ങി പലര്‍ക്കായി എത്തിച്ച അമ്മയ്ക്ക് 7 വര്‍ഷം തടവുശിക്ഷ. രണ്ടാനച്ഛനുള്‍പ്പെടെ ഏഴ് പ്രതികള്‍ക്ക് 10 വര്‍ഷം തടവും 25000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.

14 വര്‍ഷത്തിനുശേഷമാണ് കോഴിക്കോട് അതിവേഗ പ്രത്യേക കോടതി വിധിപറഞ്ഞത്. എട്ടാം പ്രതിയേയും പത്താംപ്രതിയേയും കോടതി വെറുതെവിട്ടു.