ശ്രീവിദ്യ കെ. എം

യൂറോപ്പ്യൻ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള റോളർ സ്കേറ്റിംഗ് എന്ന കളി ഇന്ന് നമ്മുടെ ഭാരതത്തിലും ചക്രക്കാലുകളിൽ ഉരുളുന്നു.1940ൽ ഇന്ത്യയിലെത്തിയ ഈ ഗെയിം സാധാരണക്കാർക്കിടയിലെത്താൻ കാരണക്കാരനായത് മലയാളിയായ കേണൽ ഗോദവർമ രാജയാണ്. റോളർ സ്കേറ്റിംഗ് വിവിധയിനത്തിൽ ദേശീയ തലങ്ങളിൽ മലയാളികൾ വിജയം നേടിയിട്ടുണ്ടെങ്കിലും കേരളത്തിൽ ഇത് കേവലം വിനോദമായിട്ടാണ് വളർന്നത്.
ആർട്ടിക് പ്രദേശത്തുനിന്നുത്ഭവിച്ച സ്കേറ്റിംഗ് ഇന്ന് ക്ലാസിക്കൽ ഡാൻസ്, ബാസ്കറ്റ്ബാൾ, ഹോക്കി, ക്രിക്കറ്റ്‌ തുടങ്ങിയ മറ്റ് ഇനങ്ങളുമായും സംയോജിച്ചാണ് കുട്ടികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. കേരളത്തിൽ റോളർ ബാസ്കറ്റ്ബാൾ പ്രചാരം നേടിയത് 2005ലാണ്. കായികാദ്ധ്യാപനായ ജോമോൻ ജേക്കബിന്റെ നേതൃത്വത്തിൽ ദക്ഷിണ മേഖല ടൂർണമെന്റുകൾ വരെ നടത്തപ്പെട്ടു. ഇതിനെല്ലാമൊടുവിൽ കേരളത്തിൽ കേവലം വിനോദമായി കണ്ടിരുന്ന റോളർ സ്‌കേറ്റിംഗിന് DPI യുടെയും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെയും അംഗീകാരം ഇന്ന് ലഭിച്ചിരിക്കുന്നു. ഇതോടുകൂടി മറ്റ് കായികയിനങ്ങൾ പോലെതന്നെ ഇതും സ്കൂൾ ഗെയിംസിലിടം നേടി.കുട്ടികൾക്കും മുതിർന്നവർക്കുമിടയിൽ ഗെയിം പ്രചാരം നേടിയതോടെ പരിശീലിപ്പിക്കുന്നവരുടെ എണ്ണവും കൂടി.കുട്ടികൾക്ക് ഗ്രേസ് മാർക്കും സ്പോർട്സ് ക്വാട്ട അഡ്മിഷനുമെല്ലാം റോളർ സ്‌കേറ്റിംഗും പരിഗണിക്കപ്പെടുന്നയിനമായി .

 

ഇന്ന് കേരളത്തിലെ പ്രമുഖ ജില്ലകളിലെല്ലാം റോളർ സ്കേറ്റിംഗ് അക്കാദമികൾ പ്രവർത്തിക്കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഇടുക്കി(തൊടുപുഴ), കൊല്ലം എന്നിവിടങ്ങളിലെല്ലാം റോളർ സ്കേറ്റിംഗ് വിവിധ തരത്തിൽ തരംഗമാവുകയാണ്.കേരള റോളർ സ്‌കേറ്റിങ് അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ Spark roller skating അക്കാദമി റോളർ സ്‌കേറ്റിംഗിന്റെ മറ്റൊരു കേന്ദ്രമാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര സരസ്വതി മണ്ഡപം, എറണാകുളം ലുലു മാൾ എന്നിവിടങ്ങളിൽ സ്കേറ്റിംഗ് പഠിക്കാനെത്തുന്ന കുട്ടികൾ പ്രായ വ്യത്യാസമില്ലാതെയാണ് പ്രകടനം നടത്തുന്നത്.

ഈ ഗെയിംന്റെ വിവിധ രൂപങ്ങൾ ലോകതലത്തിൽ നടക്കപ്പെടുന്ന ചാംപ്യൻഷിപ്പുകളാണ്. ഈ ലോകനിലവാരത്തിലും കേരളത്തിന്റെ നാമമെത്തിച്ചിട്ടുള്ള കുട്ടികൾ ഇന്നും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും മറ്റ് കായികയിനങ്ങളിലെ താരങ്ങൾ പോലെ ഇതിലെ താരങ്ങൾ പലപ്പോഴും ജനശ്രദ്ധ നേടാതെ പോകുന്നു.ജില്ലാ,സംസ്ഥാനതല ചാംപ്യൻഷിപ്പുകൾ വരെ നടത്തപ്പെടുന്നുണ്ടെങ്കിലും കൂടുതൽ അറിയപ്പെടുന്നില്ല. കൊല്ലം ജില്ലയിലെ അഭിജിത് 2016ൽ ഇറ്റലിയിൽ നടന്ന ലോക റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവാണ്.റോളർ സ്‌കേറ്റിംഗിലെ ഐസ് സ്‌കേറ്റിംഗിൽ ചൈനയിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിലും പങ്കെടുത്തിരുന്നു. എന്നാൽ ഐസ് സ്കേറ്റിംഗ് പരിശീലിക്കുന്നതിനുള്ള സൗകര്യം ഇന്ന് കേരളത്തിലുള്ള ഏകയിടം കൊച്ചി ലുലുമാളിലാണ്.കേരളത്തിൽ മറ്റെല്ലാ കായികയിനങ്ങൾ പോലെതന്നെ ആംഗികരിക്കപ്പെട്ടിട്ടുള്ള ഈ കായിക രൂപത്തിനും വേണ്ട സംജ്ജീകരണമൊരുക്കേണ്ടത് കായിക മന്ത്രലയങ്ങളുടെ കടമയാണ്.

ദേശീയ, അന്താരാഷ്ട്ര മത്സരങ്ങൾ വരെ നടത്തപ്പെടുന്ന റോളർ സ്കേറ്റിംഗ് എന്ന മത്സരത്തിനൊരുങ്ങുന്ന അല്ലെങ്കിൽ മെഡലുകൾ നേടുന്ന ഇന്ത്യൻ ടീമിനെയോ അതിലെ അംഗങ്ങളെയോ മലയാളികൾക്കറിയാമോ എന്ന് ചോദിച്ചാൽ ഭൂരിപക്ഷ ഉത്തരവും അറിയില്ലെന്നായിരിക്കും.ഇതിനൊരു കാരണം സർക്കാരിന്റെയോ മറ്റു മാധ്യമങ്ങളുടെയോ പിന്തുണയും സഹായവും ഈ മേഖലയ്ക്ക് കിട്ടുന്നില്ലെന്നതാണ്. നല്ലൊരു സ്കേറ്റിംഗ് റിങ് പോലും കേരളത്തിൽ റോളർ സ്കേറ്റിംഗ് നായില്ല.

ഇപ്പോൾ റോളർ സ്കേറ്റിംഗ് കേരളത്തിന്റെ പലയിടങ്ങളിലും ഫീസ് വാങ്ങി പരിശീലന അക്കാഡമികൾ വളരുന്നു. എന്നാൽ ഇതിന്റെ മറ്റൊരു വശമെന്തെന്നാൽ ഈ ഗെയിം മിനെപ്പറ്റി അറിയില്ലാത്തവരും പരിശീലക വേഷത്തിലെത്തുന്നു. ഇത്തരത്തിൽ വ്യക്തമായ അറിവ് ഗെയിംനെപ്പറ്റി ഇല്ലാത്തവർക്ക് കീഴിൽ പരിശീലനം നേടുന്നത് കുട്ടികളുടെ ഭാവിയെയാണ് ബാധിക്കുന്നത്.അത്‍ലറ്റിക്‌സ്, ബാസ്കറ്റ്ബാൾ, ഫുട്ബോൾ പോലുള്ളയിനങ്ങൾക്ക് ക്വാളിഫൈഡ് ആയ പരിശീലകാരാണോയെന്നു പലപ്പോഴും വിലയിരുത്തപ്പെടുമ്പോഴും എന്തുകൊണ്ട് യൂറോപ്പ്യൻ രാജ്യങ്ങളിൽ വേരുള്ള ഈ ഗെയിം മിന് ഇന്ത്യൻ ടീം പോലും പങ്കെടുക്കുന്നുണ്ടായി ട്ടും ഇവ പരിശീലിപ്പിക്കുന്നവരു ടെ യോഗ്യതയെപ്പറ്റി വിലയിരുത്തപ്പെടുന്നില്ല?

 

ശ്രീവിദ്യ കെ. എം

വൈക്കം വെള്ളൂരാണ് സ്വദേശം. കോട്ടയം ബസേലിയോസ് കോളേജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം. സ്പോർട്സ് ഇഷ്ട വിഷയം. കൊട്ടാരത്തിൽ വാര്യത്തു മുരളീധര വാര്യരുടെയും ബാലാമണിയുടെയും ഇളയ മകൾ. സഹോദരി ശ്രീദേവി.