ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ താരം ബെഞ്ചമിൻ മെൻഡി പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന വാർത്തകൾ പുറത്തു വരുന്നു. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. എന്നാൽ അതേസമയം ഇതിനെ പറ്റി താരം വിചിത്രവാദങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്. ആറ് യുവതികൾക്കെതിരായ ഏഴ് ബലാത്സംഗ കുറ്റങ്ങളും ഒരു ബലാത്സംഗശ്രമവുമാണ് 28 വയസുകാരനായ ബെഞ്ചമിൻ മെൻഡിയുടെ പേരിലുള്ളത്.

ഇയാൾ ഇത്തരത്തിൽ സ്വഭാവവൈകൃതമുള്ളയാൾ ആണെന്നും നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാറുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഒൻപത് കേസുകളിൽ പ്രതിയായി ഇയാൾക്ക് വേണ്ടി കോടതിയിൽ ഹാജരായത് എലീനർ ലോസ് ആണ്. ലൈംഗിക കുറ്റകൃത്യങ്ങൾ ആരോപിക്കുന്നതിൽ ആദ്യത്തെ സ്ത്രീ 2018ലാണ് ആക്രമണത്തിനു ഇരയായത്. 2018 ഒക്ടോബറിൽ ചെഷയറിലെ മോട്രം സെന്റ് ആൻഡ്രൂവിലുള്ള സ്പിന്നി എന്ന വീട്ടിലേക്ക് പോയി. പിന്നാലെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്നും യുവതി പറയുന്നു. താരത്തിന്റെ സുഹൃത്തുകളിൽ ഒരാളുടെ കാമുകി ആയിരുന്നു ഈ യുവതിയെന്നും, പിന്നെ എങ്ങനെയാണ് ഇത് നടക്കുകയെന്നും അദ്ദേഹം ചോദിച്ചു.