സ്വന്തം ലേഖകൻ

കടുത്ത ശ്വാസതടസത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നവജാതശിശുവിന് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി മരിയ റോസാരിയോ പറഞ്ഞു. 23ന് ആറു മാസം പ്രായമുള്ള കുഞ്ഞ് അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചിരുന്നു. എന്നാൽ അടുത്തിടെ ബറ്റൺഗാസിൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 90 ദിവസം പ്രായമുള്ള കുട്ടി മരിച്ചത്, നവജാത ശിശുക്കൾക്ക് ഉണ്ടാകുന്ന ശ്വാസകോശ രോഗമായ സെപ്സിസ് മൂലമാണ്. എന്നാൽ ഏപ്രിൽ ആറിന് ലൂസിയാനയിൽ കോവിഡ് ബാധയുള്ള അമ്മ സമയം തികയുന്നതിനു മുൻപ് പ്രസവിച്ച ഒരു ദിവസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടത് കോവിഡ് മൂലമല്ല എന്ന് റിസൾട്ട് വന്നിരുന്നു.

സൗത്ത് ഈസ്റ്റ് ഏഷ്യയിൽ ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഫിലിപ്പീൻസിൽ ആണ്, 5, 453. ഇവിടെ 349 പേർ രോഗ ബാധ മൂലം മരിച്ചു. എന്നാൽ രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ രാജ്യം കർശനമായ ലോക് ഡൗൺ നടപടികൾ സ്വീകരിച്ചിരുന്നു. ആദ്യകോവിഡ് ബാധ സ്ഥിരീകരിച്ചത് മാർച്ച് 7 നാണ്, നാലു ദിവസത്തിനു ശേഷം 90 കോടിയോളം വരുന്ന രാജ്യത്തെ പകുതി ജനങ്ങളോടും ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു. 2 കോടി മുതൽ 8 കോടി വരെ ആകാൻ സാധ്യത ഉണ്ടായിരുന്ന രോഗവ്യാപനം വിജയകരമായി തടഞ്ഞത് ഇങ്ങനെയാണെന്ന് ഫിലിപ്പീൻസ് ക്യാബിനറ്റ് സെക്രട്ടറി കാർലോ നോഗ്രൽസ് പറഞ്ഞു. ആദ്യഘട്ടത്തിൽ ടെസ്റ്റുകൾ നടത്തുന്നതിന്റെ താമസത്തെ ചൊല്ലി വിമർശനം നേരിട്ട രാജ്യം പിന്നീട് ഏപ്രിലോടുകൂടി ടെസ്റ്റ് കിറ്റുകളും ലബോറട്ടറി കപ്പാസിറ്റിയും വർധിപ്പിച്ചു ആരോഗ്യരംഗം സുസജ്ജമാക്കുകയായിരുന്നു.

നവജാതശിശുക്കൾക്ക് ഗർഭാവസ്ഥയിൽ തന്നെ വൈറസ് ബാധ ഉണ്ടാകാൻ സാധ്യതയെന്ന് ചൈനീസ് ശാസ്ത്രജ്ഞർ പറഞ്ഞു. അമ്മമാർക്ക്‌ കോവിഡ് 19 ബാധിച്ച അവസ്ഥയിൽ സിസേറിയനിൽ ജനിച്ച നാലു കുഞ്ഞുങ്ങൾക്കും രോഗം സ്ഥിരീകരിച്ചതായി ഡോക്ടർമാർ പറഞ്ഞു. ഇതിൽ മൂന്നു കുഞ്ഞുങ്ങളെയും ജനിച്ച ഉടൻതന്നെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു, നാലാമത്തെ കേസിൽ കുഞ്ഞ് ജനിച്ചതിനുശേഷമാണ് അമ്മയ്ക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഗർഭപാത്രത്തിലൂടെ വൈറസ് പകരുന്നതിന് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അമ്നിയോട്ടിക് ഫ്ലൂയിഡിലോ പൊക്കിൾകൊടിയിലോ വൈറസിനെ അംശം ഉള്ളതായി തെളിഞ്ഞിട്ടില്ല. ഒരുപക്ഷേ ആശുപത്രി ചുറ്റുപാടിൽ നിന്നാവാം ഈ കുഞ്ഞുങ്ങൾക്ക് രോഗം പകർന്നത് എന്ന് കരുതപ്പെടുന്നു.