ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ഫ്ലോറിഡ :- അപകടത്തിൽപെട്ട കാറിന്റെ ഹാൻഡിൽ തുറക്കാൻ ആവാത്തതിനാൽ 48 കാരനായ യുവാവ് അതിനുള്ളിൽ വെന്തുമരിച്ചു. ടെസ്‌ല കമ്പനിയുടെ മോഡൽ എസ് കാറാണ് അനസ്തേഷ്യയോളജിസ്റ്റായ ഒമർ അവാൻ ഓടിച്ചിരുന്നത്. യാത്രയ്ക്കിടെ വണ്ടിയിൽ ഉള്ള നിയന്ത്രണം നഷ്ടപ്പെടുകയും, ഒരു ഈന്തപ്പനയിൽ ചെന്ന് ഇടിക്കുകയും ആയിരുന്നു. കാറിന്റെ ഹാൻഡിൽ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതിനാൽ ചുറ്റുമുണ്ടായിരുന്ന പോലീസ് ഓഫീസറിനും ജനങ്ങൾക്കും ഒന്നും ചെയ്യുവാൻ സാധിച്ചില്ല. കാറിനുള്ളിൽ പുക പടരുന്നത് നിസ്സഹായതയോടെ അവർ നോക്കി നിന്നു.

ഇത്തരം മോഡൽ കാറുകൾക്കെതിരെ പരാതികൾ ധാരാളം ഉയർന്നുവന്നിട്ടുണ്ട് ഉണ്ട്. കാറിനുള്ളിൽ നിന്നും ഉയർന്നുവന്ന പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് യുവാവ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ടെസ്‌ല കമ്പനിക്കെതിരെ കേസുകൾ കോടതിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഈ സംഭവത്തെപ്പറ്റി കമ്പനി ഇതുവരെ പ്രതികരിച്ചില്ല.

മോഡൽ എസ് കാറുകളുടെ ഹാൻഡ്കാറുകളുടെ ഹാൻഡിലിനെതിരെ ധാരാളം പരാതികൾ ഉയർന്നു വരുന്നുണ്ട്. രക്ഷാപ്രവർത്തകർ തീ അണയ്ക്കാൻ ശ്രമിച്ചിട്ടും പിന്നെയും തീ കത്തുകയായിരുന്നു എന്നായിരുന്നു സംഭവം കണ്ടവർ റിപ്പോർട്ട് ചെയ്തത്. ഇത്തരം പരാതികൾക്കെതിരെ കമ്പനി എത്രയുംവേഗം നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനം.