ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ലണ്ടൻ : ശേഷിയ്ക്കുന്ന 4800 ഓളം യാത്രക്കാരും തിരികെ എത്തുന്നതോടെ യഹോമസ് കുക്കിൻെറ പതനത്തെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് പരിസമാപ്തിയാകും. യുഎസിലെ ഒർലാൻഡോ യിൽ നിന്ന് മാഞ്ചസ്റ്ററിൽ തിരികെ ഇറങ്ങേണ്ടവരാണ് യാത്രക്കാർ.ഇതോടെ ഏകദേശം 1,50,000 ഉപഭോക്താക്കളുള്ള സർവീസിന് അന്ത്യമാകും.

തകർച്ചയ്ക്കു ശേഷവും ഓപ്പറേഷൻ മാറ്റർഹോൺ പ്ലാൻ തീരുമാനിച്ച സിവിൽ ഏവിയേഷൻ അതോറിറ്റി ഏകദേശം 24 ഫ്ലൈറ്റുകൾ കൂടി നൽകാൻ തീരുമാനിച്ചു തീരുമാനിച്ചിരുന്നു . രണ്ടാഴ്ചയ്ക്കുള്ളിൽ ഏകദേശം 700 ലധികം ഫ്ലൈറ്റുകൾ മാറ്റർഹോണിലൂടെ ലഭ്യമായിട്ടുണ്ട്. ഈ വിമാനങ്ങളിൽ തിരികെ വരാൻ താല്പര്യമില്ലാത്തവർ സ്വന്തമായി പ്ലാൻ ഉണ്ടാക്കി കൊള്ളണം എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അവരിൽ തന്നെ എയർ ട്രാവൽ ലൈസൻസ് സ്കീം(അറ്റോൾ ) ഉപയോഗിച്ചവർക്ക് മാത്രമേ പണം മടക്കി നൽകുകയുള്ളൂ. പക്ഷേ തോമസ് കുക്ക് ഹോളിഡേയ്സ് ലെ മുഖ്യ പങ്ക് ബുക്കിങ്ങുകളും അറ്റോൾ ഉപയോഗിച്ച് നടക്കുന്നതാണ്.


ഞായറാഴ്ച തിരികെ വരുന്ന ഫ്ലൈറ്റുകളിലെ സീറ്റുകളുടെ എണ്ണമോ മുൻഗണനയോ കൃത്യമായി കണക്കാക്കാൻ കഴിയില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ ചീഫ് എക്സിക്യൂട്ടീവ് മിസ്റ്റർ റിച്ചാർഡ് മൊരിയാർട്ടി അറിയിച്ചു . അറ്റോൾ ഉപയോഗിക്കാത്ത സഞ്ചാരികൾക്ക് മടങ്ങാനുള്ള എളുപ്പവഴി ഞായറാഴ്ചത്തെ ഫ്ലൈറ്റുകൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ വിനോദസഞ്ചാരികളുടെ മടങ്ങിവരവോടെ ബ്രിട്ടനിലെ എക്കാലത്തെയും മികച്ച എയർ ടൂറിസം കമ്പനിക്ക് തിരശ്ശീല വീഴും. ലോകത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരത്തിനു കമ്പമുള്ള ജനവിഭാഗമാണ് ബ്രിട്ടീഷുകാർ. ലോക വിനോദസഞ്ചാര മേഖല പിടിച്ചു നിർത്തുവാനുള്ള ബ്രിട്ടീഷുകാരുടെ പങ്ക്‌ വളരെ വലുതാണ് . അതുകൊണ്ടു തന്നെ ബ്രിട്ടനിലെ വിനോദ സഞ്ചാരമേഖലയിൽ ഏറ്റവും വലിയ കമ്പനിയായ തോമസ് കുക്കിന് ബ്രിട്ടീഷുകാരുടെ ഇടയിൽ വലിയ സ്വാധീനം ഉണ്ടായിരുന്നു . തോമസ് കുക്കിൻെറ ഒരു സുപ്രഭാതത്തിലെ തകർച്ച അമ്പരപ്പോടെയും , ഞെട്ടലോടെയും ആയിരുന്നു ബ്രിട്ടൻ ശ്രവിച്ചത്.

2 -ാം ലോക മഹാ യുദ്ധത്തിനു ശേഷം ബ്രിട്ടൻ കണ്ട ഏറ്റവും വലിയ തൊഴിൽ നഷ്ടങ്ങളിൽ ഒന്നാണ് തോമസ് തോമസ് കുക്കിന്റെ അടച്ചുപൂട്ടലോടെ സംഭവിച്ചിരിക്കുന്നത് . അതോടൊപ്പം ബ്രിട്ടന്റെ സാമ്പത്തിക മേഘലയെ തോമസ് കുക്കിന്റെ തകർച്ച എങ്ങനെ ബാധിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ യാത്രാ കമ്പനികളിലൊന്നായ തോമസ് കുക്ക് 1841ലാണ് പ്രവർത്തനം ആരംഭിച്ചത്. .22000 തൊഴിലാളികൾ ഉള്ളതിൽ 9000 പേരും ബ്രിട്ടീഷുകാരായിരുന്നു .