തിരുവനന്തപുരം ∙ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിലും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് മുട്ടത്തറ സ്വദേശി ജയകുമാർ ജയൻ (65) കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.

2025 ഏപ്രിൽ എട്ടിന് രാത്രി ഏഴുമണിയോടെ റോഡിലൂടെ ഒറ്റയ്ക്ക് നടന്ന് പോവുകയായിരുന്ന കുട്ടിയെ വഴിയരികിൽ ഇരിക്കുകയായിരുന്ന പ്രതി വിളിച്ചുവരുത്തിയെന്നാണ് കേസ്. വീട്ടിൽ ജോലിക്കെത്തിയിരുന്ന പരിചയത്തെ തുടർന്ന് കുട്ടി സമീപിച്ചതോടെ ഷേക്ക് ഹാൻഡ് നൽകാമെന്ന വ്യാജേന കൈയിൽപിടിച്ച് അടുത്തേക്ക് വലിച്ചിഴച്ചു. തുടർന്ന് കുട്ടിയെ പീഡിപ്പിക്കുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോകാൻ നിർബന്ധിക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. സംഭവം ആരോടും പറയരുതെന്നും ഇഷ്ടം കൊണ്ടാണിതെന്നുമാണ് പ്രതി ഭീഷണിപ്പെടുത്തിയതെന്ന് കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുറച്ചകലെയുണ്ടായിരുന്ന അച്ഛന്റെ സുഹൃത്തുക്കളെ കണ്ട കുട്ടി ഓടി രക്ഷപ്പെട്ടു വിവരം അറിയിച്ചു. പിന്നാലെ അമ്മൂമ്മയുടെ ഫോണിൽ നിന്ന് അച്ഛനെയും ബന്ധപ്പെട്ടതോടെ പൊലീസ് കേസെടുത്തു. വഞ്ചിയൂർ പൊലീസ് എസ്.ഐ അലക്‌സ് സി. അന്വേഷണം നടത്തി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ ഹാജരായി. 2012-ൽ കല്യാണമണ്ഡപത്തിലെ വാച്ചറായിരിക്കെ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷം തടവുശിക്ഷ അനുഭവിച്ച ശേഷമാണ് പ്രതി വീണ്ടും കുറ്റകൃത്യം നടത്തിയതെന്ന് കോടതി രേഖപ്പെടുത്തി.