സ്വന്തം ലേഖകൻ

ക്രിസ്റ്റൽ പാലസിന് അയച്ച സന്ദേശത്തെ തുടർന്ന് വെസ്റ്റ് മിഡ് ലാൻഡ്സ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഞായറാഴ്ച ആസ്റ്റൺ വില്ലക്കെതിരെ 2-0ത്തിന് പരാജയപ്പെട്ട മത്സരത്തിന് തൊട്ടുമുൻപ് മോശമായ ധാരാളം സന്ദേശങ്ങൾ ലഭിച്ചിരുന്നതായി സാഹ പറഞ്ഞു. അങ്ങേയറ്റം നിന്ദ്യവും ഭീരുത്വം നിറഞ്ഞതുമായ മെസ്സേജുകളാണ് ലഭിച്ചതെന്ന് സാഹയുടെ മാനേജറായ റോയ് ഹോഗ്‌സൺ പറഞ്ഞു. 27 കാരനായ ഐവറി കോസ്റ്റ് വിങ്ങർക്കെതിരായ മോശം സന്ദേശങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് പ്രീമിയർ ലീഗ് വെളിപ്പെടുത്തി.

ഇത് ചെയ്ത വ്യക്തിയെ കണ്ടെത്താനുള്ള അന്വേഷണം ഉടൻ ആരംഭിക്കാമെന്ന് വെസ്റ്റ് മിഡ് ലാൻഡ്സ് പോലീസ് സാഹക്ക് ട്വീറ്റ് ചെയ്തു മണിക്കൂറുകൾക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ഒരു ഫുട്ബോളർക്കെതിരെ വർഗീയത നിറഞ്ഞ അധിക്ഷേപങ്ങൾ കുത്തിനിറച്ച് ചില സന്ദേശങ്ങൾ അയച്ചിരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, അതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു പന്ത്രണ്ട് വയസ്സുകാരനെ അറസ്റ്റ് ചെയ്തു എന്ന് വെസ്റ്റ് മിഡ് ലാൻഡ്സ് പോലീസ് ട്വീറ്റ് ചെയ്തു. സോലിഹള്ളിൽ നിന്നുള്ള കുട്ടിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത് എന്നും, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ബ്ലാക്ക് ലൈവ്സ് മാറ്റർ മൂവ്മെന്റിന് ഇത്രയധികം പ്രാധാന്യം നൽകപ്പെടുന്ന ഈ അവസരത്തിൽ ഒരു ഫുട്ബോളർ രാവിലെ കണ്ണുതുറക്കുന്നത് തന്നെ വംശീയ അധിക്ഷേപങ്ങൾ നിറഞ്ഞ മോശമായ ഒരു പോസ്റ്റിലേക്ക് ആണ്, ഒരു വ്യക്തിയെ മാനസികമായി തളർത്താൻ ഉപയോഗിച്ചിരിക്കുന്ന ആയുധം വ്യക്തമാണ്. ഇത്തരത്തിലുള്ള സന്ദേശങ്ങളോട് ഒരു വിധത്തിലും സഹകരിക്കാൻ ആവില്ലെന്നും ഇത്തരം പെരുമാറ്റങ്ങളെ പൂർണ്ണമായി തുടച്ചു നീക്കാൻ സഹകരിക്കണമെന്നും അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുൻപ് നൽകിയ അഭിമുഖത്തിൽ ഹഡ്സൺ പറഞ്ഞു.

മികച്ച കളിക്കാരിൽ ഒരാളെ മാനസികമായി തകർക്കുക വഴി തങ്ങൾക്കായി തോൽക്കണം എന്നതാണ് പ്രതി ലക്ഷ്യമിട്ടിരുന്നതെന്നും, ഇത്തരം പ്രവർത്തികൾ അങ്ങേയറ്റം മോശമാണെന്നും പ്രീമിയർ ലീഗ് പറഞ്ഞു. “ഒരു തരത്തിലുള്ള വിവേചനങ്ങളും അനുവദനീയമല്ല, ഞങ്ങൾ വിൽഫ്രഡ് സാഹക്ക് ഒപ്പമാണ്. താരങ്ങൾ, കോച്ചുകൾ, മാനേജർമാർ അവരുടെയൊക്കെ കുടുംബാംഗങ്ങൾ തുടങ്ങി തങ്ങളുമായി ഏതെങ്കിലും വിധത്തിൽ ബന്ധമുള്ള ആർക്കും ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നിന്ന് നേരിടേണ്ടി വരുന്ന അസഹിഷ്ണുതയിൽ ഞങ്ങൾ ഇരകൾക്കൊപ്പം ഉണ്ടാകും “.