ന്യൂസ് ഡെസ്ക് മലയാളം യുകെ

മോഷണം,മദ്യപിച്ച് വാഹനമോടിക്കൽ, പിടിച്ചുപറി, കടന്നുകയറ്റം, മയക്കുമരുന്നും ആയുധങ്ങളും കൈവശം വയ്ക്കുക, പൊതുസ്ഥലത്ത് ക്രമസമാധാനം തകർക്കുന്ന രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുക തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇവർ. സാറ എവറാർഡിന്റെ കൊലപാതകത്തെ തുടർന്ന് സേന അങ്ങേയറ്റം വിമർശനങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ക്രിമിനൽ റെക്കോർഡുകൾ ഉള്ള 150 പേരും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപാണ് പ്രശ് നക്കാർ ആയിരുന്നത് എന്ന് സേന പ്രതികരിച്ചിട്ടുണ്ട്. ഒന്നിൽ കൂടുതൽ ക്രിമിനൽ റെക്കോർഡുകൾ എത്ര പോലീസുകാരുടെ പേരിലുണ്ട് എന്നതിനെപ്പറ്റി സേന ഇതു വരെ മിണ്ടിയിട്ടില്ല.

കുറ്റം ചെയ്യുന്ന സമയത്തെ പ്രതികളുടെ പ്രായം കൂടി കണക്കിലെടുത്താണ് റിക്രൂട്ട്മെന്റ് നടത്തിയിരിക്കുന്നത്, കുറ്റം ചെയ്ത ശേഷമുള്ള വർഷങ്ങളുടെ റെക്കോർഡ് കൂടി പരിഗണിക്കേണ്ടതുണ്ട്. ചെയ്ത കുറ്റത്തിന് ഗൗരവം കണക്കിലെടുത്ത്, ഒരിക്കൽ ചെയ്ത കുറ്റം ആവർത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് , ജോലിയിൽ പ്രവേശിക്കുന്ന സമയത്തെ സ്വഭാവ സവിശേഷതകൾ കൂടി പരിഗണിച്ചു മാത്രമാണ് റിക്രൂട്ട്മെന്റുകൾ നടത്തിയത്. ഒരു തെറ്റിന്റെ പേരിൽ ജീവിതം മുഴുവൻ ഹോമിക്കാൻ ആവില്ല. മുതിർന്നതിനു ശേഷവും അഴിമതിയും അക്രമ സ്വഭാവവും കാണിക്കുന്നവരെയും പദവി ദുരുപയോഗപ്പെടുത്തും എന്ന് ഉറപ്പുള്ളവരെയും സേനയിൽ എടുത്തിട്ടില്ല. സ്വന്തം ജോലിയിലും ജീവിതത്തിലും നിയമം മുറുകെ പിടിക്കുന്നവരാവണം ഉദ്യോഗസ്ഥർ എന്ന നിർബന്ധം മെറ്റ് സേനയ്ക്ക് ഉണ്ട്. നിലവിൽ 32000 പോലീസുകാരാണ് സേനയിൽ ഉള്ളത്.

സാറയുടെ കൊലപാതകത്തെ തുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത സ്ത്രീകളെ പുരുഷന്മാരായ ഉദ്യോഗസ്ഥർ നിലത്തേക്ക് അമർത്തുന്ന ചിത്രം പുറത്തുവന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നിലവിൽ സമാധാനപരമായ രീതിയിൽ പ്രതിഷേധങ്ങൾ നടത്തുന്നവരെ പോലീസിന് പൊതുസമൂഹത്തെ ശല്യം ചെയ്യുന്നവരായി തോന്നിയാൽ അറസ്റ്റ് ചെയ്യാൻ കഴിയും.1990 മുതലുള്ള കസ്റ്റഡി മരണങ്ങളുടെ എണ്ണം 1,781ആണെങ്കിലും ഒറ്റ പോലീസ് ഓഫീസർ പോലും ഇതുവരെ നടപടി നേരിട്ടിട്ടില്ല.