ഗോവയിലെ കണ്ടോലിം ബീച്ചില്‍ മലയാളി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര്‍ മുങ്ങി മരിച്ചു. മൂവാറ്റുപുഴ സ്വദേശി അനുജ സൂസന്‍ പോള്‍ (22) ആണ് മരിച്ചത്. ബംഗളുരു സ്വദേശി ഗുറം ചെഞ്ചു സായ് ജ്ഞാനേശ്വര്‍ (23) ആണ് മരിച്ച രണ്ടാമത്തെ വ്യക്തി. അഹമ്മദാബാദിലെ മുദ്ര ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ക്രാഫ്റ്റിങ് ക്രിയേറ്റീവ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളാണിവര്‍.

കോളജില്‍ നിന്ന് അഞ്ച് ദിവസത്തെ വിനോദ യാത്രയ്ക്ക് ഗോവയില്‍ എത്തിയപ്പോഴാണ് ദുരന്തം ഉണ്ടായത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നോടെ കടലില്‍ കുളിക്കാനിറങ്ങിയപ്പോാഴാണ് അപകടമുണ്ടായത്. നാല് പേർ കടലില്‍ മുങ്ങി. ഇതില്‍ രണ്ട് പേരെ രക്ഷപെടുത്തി. മറ്റ് രണ്ട് പേരെ രക്ഷിക്കാനായില്ല. ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.