നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ആരോപണങ്ങള്‍ തുടരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. ഇപ്പോള്‍ സമാന ആരോപണവുമായി എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ആലപ്പി അഷ്റഫ്. തന്നെയും ലോറി കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് സംവിധായകൻ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്

ആലപ്പി അഷ്റഫിന്റെ കുറിപ്പ്:

ലോറിക്കടിയിൽ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാൾ എനിക്കും വിധിച്ചു…..

ആലപ്പുഴക്കാരൻ ഹസീബ് നിർമ്മിച്ച

“കുട്ടനാടൻ മാർപാപ്പ “എന്ന ചിത്രത്തിൽ അഭിനയിക്കാൻ ആലപ്പുഴയിൽ വന്നതായിരുന്നു ദിലീപിൻ്റെ സന്തത സഹചാരിയായ സംവിധായക നടൻ .

അയാൾ സെറ്റിലെത്തി അടുത്ത ദിവസം തന്നെ അവിടെ നിന്നും അടുപ്പമുള്ള ചിലർ എന്നെ തുരുതുരാ ഫോണിൽ വിളിച്ച് ” അഷ്റഫിക്കാ… സൂക്ഷിക്കണെ.. ” എന്ന്.

ഞാനോ… എന്തിന് …?.

ഷൂട്ടിംഗ് സെറ്റിൽ ഇയാളുമായ് ആലപ്പുഴയിലുള്ള ചില സിനിമാ പ്രവർത്തകർ നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സംസാരിച്ചുവത്രേ..

നടിക്കൊപ്പമുള്ള എൻ്റെ നിലപാടുകളെക്കുറിച്ചും ഇടക്ക് ആരോ പരാമർശിച്ചു.

എൻ്റെ പേരു കേട്ടതും

അയാൾ ക്ഷുഭിതനായ് .

“ആലപ്പി അഷറഫ്

അവനെ ലോറി കേറ്റി കൊല്ലണം”.

ഇതായിരുന്നു അയാളുടെ ഭീഷണി

ആ ക്രൂരമായ വാക്കുകൾ കേട്ട് ഒപ്പമിരുന്നവർ ഞെട്ടി.

അവരിൽ ചിലരാണ് എന്നെ വിളിച്ചു ഒന്നു

സൂക്ഷിക്കാൻ മുന്നറിയിപ്പ് നല്കിയത്.

അന്ന് ഞാനതത്ര കാര്യമാക്കിയില്ല …

ഇന്നിപ്പോൾ പക്ഷേ ഭയമില്ലങ്കിലും ഞാനത് കാര്യമായ് തന്നെ കാണുന്നു.

ഇതൊക്കെ കേട്ട് പിൻതിരിഞ്ഞോടാൻ

ചോദ്യം ചെയ്യുമ്പോൾ തല കറങ്ങി വീഴുന്ന ഭീരുവല്ല ഞാൻ.

ജനിച്ചാൽ എന്നായാലും ഒരിക്കൽ മരിക്കും.

മരണം വരെ നീതിക്കായ് അവൾക്കൊപ്പം.

ആലപ്പി അഷറഫ്