ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുകയാണ്. ഊർജ്ജ ദാതാക്കളെ സംബന്ധിച്ചിടത്തോളം ഇത് തകർച്ചയുടെ വർഷമാണ്. 25 കമ്പനികൾ ഇതിനകം വ്യാപാരം നിർത്തിയിരിക്കുകയും 11 എണ്ണം തകർച്ചയെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. ഇന്ധനച്ചെലവ് വർധിച്ചതോടെ, ഓഫീസ് ഓഫ് ഗ്യാസ് ആൻഡ് ഇലക്‌ട്രിസിറ്റി മാർക്കറ്റ്‌സ് ദാതാക്കളെ പിടിച്ചുനിർത്തുന്നതിനായി നിരക്ക് വർധിപ്പിച്ചിരുന്നു. യുകെയിലെ വീടുകളിൽ എനർജി ബിൽ £139 നും £1,277 നും ഇടയിൽ ഉയരുമെന്ന് ആശങ്കയുണ്ട്. രാജ്യത്തെ ഒട്ടുമിക്ക ഊർജ വിതരണ കമ്പനികളുടെയും തകർച്ചയുടെ പ്രധാന കാരണം ലോകമെമ്പാടുമുള്ള ഇന്ധന വിലക്കയറ്റമാണ്.

റഷ്യയിൽ നിന്നുള്ള വിതരണത്തിലെ കുറവും ഏഷ്യയിലെ ഉയർന്ന ആവശ്യകതയും അറ്റകുറ്റപ്പണികൾക്കായി നിരവധി നോർത്ത് സീ പ്ലാറ്റ്‌ഫോമുകൾ അടച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായത്. കോവിഡ് അനന്തര കാലത്ത് ഇത്തരം ഉത്പന്നങ്ങളുടെ ആവശ്യം വർദ്ധിച്ചു. ഓയിൽ & ഗ്യാസ് യുകെയുടെ കണക്കനുസരിച്ച് ഗ്യാസ് വിലയിൽ ഓഗസ്റ്റിൽ മാത്രം 70% വർദ്ധനവ് ഉണ്ടായി. വർഷാരംഭം യുകെയിൽ 71 ഊർജ്ജ വിതരണക്കാർ ഉണ്ടായിരുന്നെങ്കിലും, 2021 അവസാനത്തോടെ എണ്ണം പത്തിൽ താഴെയാകുമെന്നാണ് വിദഗ്ധരുടെ പ്രവചനം.

ഈ വർഷം ഇതുവരെ തകർന്ന കമ്പനികൾ ഇവയാണ്;

• സിംപ്ലിസിറ്റി എനർജി
• ഗ്രീൻ നെറ്റ്‌വർക്ക് എനർജി
• ഹബ് എനർജി
• പിഎഫ് പി എനർജി
•മണിപ്ലസ് എനർജി
•യൂട്ടീലിറ്റി പോയിന്റ്
•പീപ്പിൾസ്‌ എനർജി
•ഗ്രീൻ
•അവ്റോ എനർജി
•ഇഗ്ലൂ എനർജി
•സിംബയോ എനർജി
•ഇൻസ്‌ട്രോഗ
• പ്യുവർ പ്ലാനറ്റ്
•കൊളോറാഡോ എനർജി
•ഡാലിഗ്യാസ്
•ഗോട്ടോ എനർജി
•ബ്ലൂഗ്രീൻ എനർജി സർവീസസ് ലിമിറ്റഡ്
•ഒമ്നി എനർജി ലിമിറ്റഡ്
•എംഎ എനർജി ലിമിറ്റഡ്
•സീബ്ര പവർ ലിമിറ്റഡ്
•ആംപവർയുകെ ലിമിറ്റഡ്
•സിഎൻജി എനർജി
•നിയോൺ എനർജി
•സോഷ്യൽ എനർജി സപ്ലൈ
•ബൾബ്

പ്രതിസന്ധി രൂക്ഷമാണെങ്കിലും ബ്രിട്ടീഷ് ഗ്യാസ്, ഇ.ഒഎൻ, എസ്.എസ്.ഇ, ഇഡിഎഫ് എനർജി, സ്കോട്ടിഷ് പവർ, എൻപവർ എന്നീ കമ്പനികൾ പിടിച്ചുനിൽക്കാനാണ് സാധ്യത.