സ്വന്തം ലേഖകൻ

ഇന്ത്യ :- കൊറോണ ബാധക്കെതിരെ ഹോമിയോ മരുന്നായ ആഴ്‌സെനിക് ആൽബം ഫലപ്രദമാണെന്ന് മാർച്ച് 6 ന് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ ആയുഷ് മന്ത്രാലയം രേഖപ്പെടുത്തിയിരുന്നു. തുടർച്ചയായ മൂന്നു ദിവസം ഈ മരുന്ന് വെറുംവയറ്റിൽ കഴിക്കണം എന്നായിരുന്നു നിർദേശം. എന്നാൽ ഇത് തെറ്റാണെന്നാണ് പുതിയ കണ്ടെത്തലുകൾ വെളിവാക്കുന്നത്. ഈ മരുന്ന് കൊറോണ ബാധ ക്കെതിരെയുള്ള പൂർണമായ സംരക്ഷണം നൽകുമെന്ന് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ജനങ്ങൾ ലോക്ക് ഡൗൺ നിയമങ്ങൾ പൂർണമായി പാലിക്കാൻ തയ്യാറാകാത്തതും ആശങ്കാജനകമാണ്.

ഗ്ലിസറിൻ, ആൽക്കഹോൾ, വെള്ളം എന്നിവയടങ്ങിയ മിശ്രിതത്തിൽ ആഴ്‌സെനിക് ട്രൈഓക്‌സൈഡ് ആദ്യം കലർത്തും. തുടർന്ന് ഒരു മില്ലിലിറ്റർ ഈ മിശ്രിതം 99 മില്ലിലിറ്റർ വെള്ളവും ഏതിൽ ആൽക്കഹോളും അടങ്ങിയ മിശ്രിതത്തിലേക്ക് കലർത്തി നേർപ്പിക്കും. ഇത് പലതവണ ആവർത്തിച്ചാണ് ആഴ്സനിക് 30 ഉണ്ടാക്കുന്നത്. എന്നാൽ ഈ മരുന്ന് കൊറോണ ബാധയെ പ്രതിരോധിക്കുമെന്നതിന് ശാസ്ത്രീയമായ ഒരു തെളിവുകളും ഇല്ല.

ഹോമിയോപ്പതി അസുഖങ്ങൾക്ക് ഫലപ്രദമായ ചികിത്സാരീതി ആണെന്നതിന് ശാസ്ത്രീയമായ ഒരു തെളിവുകളും ഇല്ലെന്ന് യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. യുകെ നാഷണൽ ഹെൽത്ത് സർവീസസും ഈ അഭിപ്രായം തന്നെയാണ് മുന്നോട്ട് വയ്ക്കുന്നത്. ഇത്തരത്തിൽ ആഴ്‌സെനിക് 30 കൊറോണ ബാധക്കെതിരെയുള്ള മരുന്നായി ഉപയോഗിക്കുന്നത്, ജനങ്ങളിൽ ആശങ്ക പടർത്താൻ മാത്രമേ പ്രയോജനം ചെയ്യുകയുള്ളൂ എന്നാണ് പുതിയ കണ്ടെത്തൽ.