എടത്വാ: കേരളത്തിലാകമാനം ചിതറി പ്രവര്‍ത്തിച്ചിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരേയും സംഘടനകളേയും ഏകോപിപ്പിച്ച ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണകളുമായി സുഹൃത്തുക്കള്‍ ‘മഴമിത്ര’ത്തില്‍ ഒന്നിച്ചു കൂടി.
പ്രകൃതിക്ക്-ഭൂമിക്ക് അതില്‍ അധിവസിക്കുന്ന മാനവര്‍ക്കായി വളരെ കുറച്ചുകാലം ഉണര്‍ത്തു പാട്ടുമായി കേരളമാകെ ചുറ്റിക്കറങ്ങിയ പ്രകൃതിസ്നേഹിയായ ആന്റപ്പന്‍ അമ്പിയായം (38) 2013 ജൂണ്‍ 3ന് ആണ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞത്.

ആൻറപ്പൻ അന്ത്യവിശ്രമം കൊള്ളുന്ന എടത്വ സെൻ്റ് ജോർജ് ഫെറോനാ പള്ളി സെമിത്തേരിയിൽ രാവിലെ 10ന് സുഹൃത്തുക്കളും ആൻറപ്പൻ്റ പിതാവ് ജോർജും മകൻ ഏബൽ ജോർജും ചേർന്ന് പുഷ്പാർച്ചന നടത്തി.തുടർന്ന് മഴ മിത്രത്തില്‍ ചേര്‍ന്ന അനുസ്മരണം കുട്ടനാട് നേച്ചർ ഫോറം പ്രസിഡൻ്റ് ബിൽബി മാത്യം കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്ര , കുട്ടനാട് നേച്ചര്‍ സൊസൈറ്റി സെക്രട്ടറി അഡ്വ.വിനോദ് വര്‍ഗ്ഗീസ്,ജോസഫ് ആൻറണി, പി.വി.എന്‍ മേനോന്‍,എ.ജെ കുഞ്ഞുമോൻ, അനില്‍ അമ്പിയായം,സജീവ് എന്‍.ജെ,സുദീർ കൈതവന,സുരേഷ് വാസവൻ, സോണിയ അമ്പിയായം എന്നിവർ സംബന്ധിച്ചു.
തുടർന്ന് സുഹൃത്തുക്കളും ആൻ്റപ്പൻ അമ്പിയായത്തിൻ്റെ മകൻ ഏബൽ ആൻറണിയും ചേർന്ന് മഴ മിഴത്തിൽ രാമച്ച തൈ നട്ടു.

മരണം കൊണ്ട് തന്റെ മഹത്വം ജന്മനാടിനെ തൊട്ടറിയിച്ച് കടന്നുപോയ പ്രകൃതിയുടെ വരദാനമായിരുന്നു ആന്റപ്പന്‍ എന്ന് മിസോറാം മുൻ ഗവർണർ ഡോ.കുമ്മനം രാജശേഖരൻ പറഞ്ഞു.മഴ മിത്രത്തിൽ ഒത്തുകൂടിയ പ്രവർത്തകർക്ക് നന്ദി അറിയിച്ച് ഫോണിലൂടെ സംസാരിച്ചു.കേരളത്തിലെ അങ്ങോളുമിങ്ങോളമുള്ള ഓരോ പ്രകൃതി സ്നേഹിയുടെയും മനസ്സില്‍ ഭാവ-താള-ലയത്തോടുകൂടിയ പ്രകൃതിയുടെ നിലനില്‍പ്പ് കോറിയിട്ടു കടന്നപോയ ആൻ്റപ്പൻ്റെ ദർശനം സാക്ഷാത്കരിക്കുന്നതിനും ദൈവത്തിന്റെ ദാനമായ ശുദ്ധവായു,ശുദ്ധജലം,മണ്ണ് ഇവ വരും തലമുറയ്ക്കും ഇതേ ശുദ്ധിയോടെ പകര്‍ന്നു നല്‍കണമെന്നുള്ള ആഹ്വാനത്തോട് ആൻറപ്പൻ അമ്പിയായം അനുസ്മരണ സമ്മേളനം സമാപിച്ചു’.ലോക്ക് ഡൗൺ പ്രോട്ടോക്കോൾ മൂലം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗത്തു നിന്നുള്ള സുഹൃത്തുക്കളും ഗ്രീൻ കമ്മൂണിറ്റി പ്രവർത്തകരും ഒത്തുകൂടുവാൻ സാധിക്കാഞ്ഞതിനാൽ വ്യക്ഷത്തൈ നട്ടു കൊണ്ട് ആദരാജ്ഞലികൾ അർപ്പിച്ചു.
2 Attachments