ലക്നൗ : വിവാഹം കഴിഞ്ഞു വരന്റെ വീട്ടിലെത്തിയ വധു സ്വർണവും പണവുമായി മുങ്ങി. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലാണ് സംഭവം. ക്ഷേത്രത്തിലെ ചടങ്ങുകൾക്കുശേഷം വരന്റെ വീട്ടിലെത്തിയ വധുവിനെ കാണാതാവുകയായിരുന്നു. വരന്റെ വീട്ടുകാർ വധുവിന്റെ വീട്ടുകാർക്ക് 30000 രൂപയും നൽകിയിരുന്നു. ഷാജഹാൻപുർ സ്വദേശിയായ 34കാരന് സഹോദരന്റെ ഭാര്യയാണ് ഫറൂഖാബാദിലെ ദരിദ്ര കുടുംബത്തിൽനിന്നുള്ള യുവതിയുമായി വിവാഹം തീരുമാനിച്ചത്. ഇരു കുടുംബങ്ങളെയും അറിയുന്ന രണ്ടു പേരാണ് ഇടനിലക്കാരായി നിന്നതും. വധുവിനൊപ്പം ഇവരെയും കാണാതായി. വീട്ടുകാർ പൊലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.