ന്യൂസ് ഡെസ്ക്, മലയാളം യുകെ

അഞ്ചു വർഷത്തിനിടെ 3 മില്യൺ പൗണ്ട് വരുന്ന അഴിമതി നടത്തിയെന്ന് ആരോപിക്കപ്പെട്ട ബ്രിട്ടീഷ് എയർവേയ്‌സ് സൂപ്പർവൈസർ ഇന്ത്യയിൽ ഒളിവിൽ. ടെർമിനൽ 5 ൽ ജോലി ചെയ്തിരുന്ന 24 കാരനായ പ്രതി, ആവശ്യമായ വിസ രേഖകളില്ലാതെ ബിഎ നെറ്റ്‌വർക്കിൽ പറക്കുന്നവരിൽ നിന്ന് ഓരോ തവണയും 25,000 പൗണ്ട് വീതം വാങ്ങിച്ചതായി കണ്ടെത്തി. അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ ശേഷം ബിഎ ഗ്രൗണ്ട് സർവീസിൽ തന്നോടൊപ്പം കുറ്റകൃത്യം നടത്തിയ ജീവനക്കാരനുമായാണ് പ്രതി ഒളിവിൽ പോയിരിക്കുന്നത്.

ഒളിവിൽ പോയിരിക്കുന്ന പ്രതിയെ കണ്ടെത്താൻ ഇന്ത്യൻ പോലീസുമായി സഹകരിച്ച് വരുകയാണ് സേന ഇപ്പോൾ. ഇയാളുടെ മിക്ക ക്ലയൻ്റുകളും യുകെയിലേയ്ക്ക് താത്കാലിക സന്ദർശക വിസയിൽ വന്ന ഇന്ത്യക്കാരാണ്. ഇത്തരത്തിൽ യുകെയിലേക്ക് കടന്ന അഭയാർത്ഥികൾ തങ്ങളുടെ സ്വരാജ്യത്തേക്ക് തിരികെ പോകേണ്ടി വരുമോ എന്ന ഭയത്തിലാണ് ഇപ്പോൾ.

ഒരു യാത്രക്കാരന് അവരുടെ സ്വന്തം രാജ്യത്തിൽ നിന്ന് മാത്രമേ ഇറ്റിഎ (ഇലക്ട്രോണിക് യാത്രാ അംഗീകാരം) യ്ക്ക് അപേക്ഷിക്കാൻ കഴിയൂ. അല്ലാത്തപക്ഷം ബ്രിട്ടീഷ് എയർവെയ്സ് ഓഫീസറിൻെറ സഹായം ഉണ്ടെങ്കിൽ മാത്രമേ ഇവർക്ക് രാജ്യത്ത് കടക്കാൻ സാധിക്കൂ. ജനുവരി 6 ന് അറസ്റ്റിലായ ഇയാൾ ജാമ്യത്തിനിറങ്ങിയതിന് പിന്നാലെ ഹീത്രൂവിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു