ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വെസ്റ്റ് ബാങ്കിലെ വെടിവെപ്പിൽ ബ്രിട്ടീഷ് വംശജരായ അമ്മയും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയുടെ അവയവങ്ങൾ ദാനം ചെയ്തത് അഞ്ചുപേർക്ക് പുതുജീവിതം പകർന്നു നൽകി. തിങ്കളാഴ്ചത്തെ ആക്രമണത്തിൽ പരിക്കേറ്റ ലൂസി ഡീ ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരണമടഞ്ഞത്. ആക്രമണത്തിൽ അവരുടെ രണ്ട് പെൺമക്കളായ റിനയും മായ ഡീയും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു.

ലൂസി ഡീയുടെ ഹൃദയം 51 വയസ്സുള്ള ഒരു സ്ത്രീയ്ക്കാണ് ദാനം ചെയ്തത്. അതുപോലെതന്നെ ശ്വാസകോശം , കരൾ, രണ്ട് വൃക്കകൾ എന്നിവയും മറ്റു 4 പേരുടെ ജീവൻ രക്ഷിക്കാനായി ദാനം ചെയ്തു. ഭാവിയിൽ ദാനം ചെയ്യുന്നതിനായി അവരുടെ കണ്ണുകളും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഉതകുന്ന എല്ലാ അവയവങ്ങളും ദാനം ചെയ്യാനാണ് കുടുംബം ആഗ്രഹിക്കുന്നത് എന്ന് ലൂസിയയുടെ ഭർത്താവ് റാബി ലിയോ ഡീ മാധ്യമങ്ങളോട് പറഞ്ഞു.


വെസ്റ്റ്ബാങ്ക് ജൂത സെറ്റിൽമെന്റായ ക്ഫാർ എറ്റ്സിയോണിൽ നടന്ന ലൂസി ഡീയുടെ ശവസംസ്കാര ചടങ്ങിൽ ആയിരക്കണക്കിന് ആൾക്കാരാണ് പങ്കെടുത്തത് . 15 ഉം 20 ഉം വയസ്സായ അവരുടെ പെൺമക്കളെയും രണ്ടുദിവസം മുമ്പ് ഇവിടെ തന്നെയായിരുന്നു മൃതസംസ്കാരം നടത്തിയത്. രണ്ട് ചടങ്ങുകളിലും സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു –