ഷൈമോൻ തോട്ടുങ്കൽ
ന്യൂകാസിൽ . ന്യൂ കാസിൽ മാൻ ( മലയാളി അസോസിയേഷൻ ഓഫ് ന്യൂകാസിൽ ) അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്തംബർ രണ്ടാം തീയതി ശനിയാഴ്ച രാവിലെ പത്തു മുപ്പതു മുതൽ ഫെനം സെന്റ് റോബെർട്സ് ഹാളിൽ നടക്കുമെന്നു ഗവർണർ ജനറൽ ജിജോ മാധവപ്പള്ളിൽ അറിയിച്ചു . യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ പരിപാടികൾ ഉത്‌ഘാടനം ചെയ്യും . ന്യൂകാസിൽ സിറ്റി കൗൺസിലർ ഡോ ജൂണ സത്യൻ പരിപാടികളിൽ മുഖ്യാഥിതി ആയി പങ്കെടുക്കും . റെവ ഫാ. സജി തോട്ടത്തിൽ , റെവ ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ എന്നിവർ ആശംസകൾ അർപ്പിക്കും , കുറഞ്ഞ കാലം കൊണ്ട് തന്നെ ന്യൂകാസിൽ മലയാളികളുടെ അനുദിന ജീവിതത്തിന്റെ ഭാഗമായി മാറിയ മാൻ അസോസിയേഷൻ എല്ലാ കാലത്തും ശ്രദ്ധേയമായ പരിപാടികൾ നടത്തിക്കൊണ്ടാണ് ജനങ്ങളുടെ ഇടയിൽ ചിര പ്രതിഷ്ഠ നേടിയത് .
ഇരുപത്തിയൊന്ന് വിഭവങ്ങളുമായി ആണ് അഞ്ച് പൗണ്ടിന് മാൻ അസോസിയേഷൻ ഓണ സദ്യ നൽകുന്നത് . പുതുതായി ഒട്ടേറെ ആളുകൾ കുടിയേറിയിരിക്കുന്ന ന്യൂകാസിൽ പ്രദേശത്തെ പുതിയ ആളുകളും പഴമക്കാരും ഏറെ ആവേശത്തോടെ സ്വീകരിച്ച ഓണാഘോഷ പരിപാടികളുടെ മുഴുവൻ ടിക്കറ്റുകളും പരിപാടി പ്രഖ്യാപിച്ചു അധികം ദിവങ്ങൾക്കുള്ളിൽ തന്നെ തീർന്നു പോയിരുന്നു . രാവിലെ പത്തു മുപ്പതിന്റെ ഉത്‌ഘാടന സമ്മേളനത്തിന് ശേഷം മാവേലി മന്നനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നെള്ളിക്കും ,പുലികളിയും സംഘടിപ്പിച്ചിട്ടുണ്ട് . തുടർന്ന് യു കെയിലെ തന്നെ നൃത്ത വേദികളിലെ ഏറ്റവും പ്രശസ്തയും , ഏഷ്യാനെറ്റ് ഫിലിം അവാർഡ് നിശ ഉൾപ്പടെ യുള്ള മെഗാ വേദികളിലെ കൊറിയോ ഗ്രാഫറും , നൃത്ത അധ്യാപികയും ആയ ബ്രീസ് ജോർജിന്റെ നേതൃത്വത്തിൽ ഉള്ള വിവിധ നൃത്ത നൃത്യങ്ങൾ , മെഗാ തിരുവാതിര എന്നിവയും അരങ്ങേറും.
വടം വലി ഉൾപ്പടെ ഓണത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട് . എ ലെവൽ ജി സി എസ് ഇ പരീക്ഷകളിൽ വിജയികൾ ആയവരെയും ആഘോഷ പരിപാടികളിൽ ആദരിക്കും യു കെ മലയാളികളുടെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഓണാഘോഷ പരിപാടിയാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് മാൻ ഭാരവാഹികൾ.

നോർത്തിന്റെ ക്യാപിറ്റലായി അറിയപ്പെടുന്ന ലീഡ്‌സിലെ മലയാളി സമൂഹം ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. “പൊന്നോണം ‘23” ആർപ്പുവിളികളുടെ ശിങ്കാരിമേളത്തോടെ മാവേലി മന്നനെ വരവേൽക്കാൻ ലീഡ്സ് മലയാളികളും ഒരുങ്ങിക്കഴിഞ്ഞു.
ലീഡ്സ് മലയാളി അസ്സോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം “പൊന്നോണം ‘23 “ സെപ്റ്റംബർ 2-)0 തീയതി ഈസ്റ്റെന്റ് പാർക്കിൽ വച്ച് നടത്തപ്പെടുന്നു. തൂശനിലയിൽ വിഭവസമൃദ്ധമായ ഓണസദ്ധൃക്ക് ശേഷം
ശിങ്കാരിമേളത്തോടെ മാവേലിമന്നനെ വരവേൽക്കും.തുടർന്ന് വിവിധ കലാപരിപടികളാൽ സമ്പുഷ്ടമായിരിക്കും ഈ വർഷത്തെ ഓണാഘോഷം പൊന്നോണം ‘23. ലീഡ്സ് മലയാളി അസോസിയേഷൻ നടത്തുന്ന ഓണാഘോഷ പരിപാടിയിലേയ്ക്ക് ലീഡ്‌സിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻറ് സാബു ഘോഷ് അറിയിച്ചു.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
യുകെയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനുകളിലൊന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ഓണക്കാലത്ത് അണിയിച്ചൊരുക്കിയ ചവിട്ടുനാടകം ജനശ്രദ്ധ നേടുന്നു.
ലിമയുടെ ഈ വർഷത്തെ ഓണാഘോഷങ്ങളിൽ പുതുമ നിറഞ്ഞതും ശ്രദ്ധ നേടിയതും ലിമയുടെ പ്രസിഡൻ്റ് ജോയി അഗസ്തിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ചവിട്ടുനാടകമായിരുന്നു. കേരളത്തിൽ തന്നെ അന്യം നിന്ന് പോയികൊണ്ടിരിക്കുന്ന കേരളത്തിന്റെ തനത് കലാരൂപമായ ചവിട്ടു നാടകം യുകെയിലെ ലിവർപൂളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അത് ലോക മലയാളികൾക്ക് തന്നെ അഭിമാനമായി.

വന്ദ്യ ചാവറ കുരിയാക്കോസ് അച്ഛൻ തിരുവിതാംകൂർ രാജാവിനെ കണ്ട് സ്കൂൾ സ്ഥാപിക്കുവാൻ അനുമതി ചോദിക്കുവാൻ വരുന്നതായിരുന്നു പ്രമേയം. നവോത്ഥാന നായകൻ ചാവറ കുര്യാക്കോസ് അച്ചനായി വേഷമണിഞ്ഞ ഷാജു പടയാറ്റിലും, രാജാവ് ആയി എത്തിയ ലിമയുടെ പ്രസിഡൻ്റ് ജോയി അഗസ്തിയും ടീമും മത്സരിച്ചഭിനയിച്ച യുകെയിലെ ആദ്യത്തെ ചവിട്ട് നാടകം ലിമയുടെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ചവിട്ട് നാടകത്തിന്റെ തലസ്ഥാനമായ ഗോതുരുത്തിലെ പ്രധാന ആശാനായ തമ്പി പയ്യപ്പിള്ളിയാണ് ഇതിനു വേണ്ട വേഷവിധാനങ്ങളും ഉപദേശങ്ങളും നൽകിയത്. അഞ്ജലി ബേബി, മെലീസ അനു , ആതിര അരുൺ, ജിൻസിമോൾ ചാക്കോ, എലൈൻ അന്ന , റാണി, അശ്വതി ഹരിഹരൻ എന്നിവർക്കൊപ്പം ചാവറ കുര്യാക്കോസ് അച്ചനായി ഷാജു പടയാട്ടിൽ ജീവിച്ചപ്പോൾ സ്വാതിതിരുനാൾ രാമവർമ്മയായി ജോയ് അഗസ്തിയും വേഷമിട്ടു. ഓണത്തിനെത്തിയവരിൽ ഭൂരിഭാഗം പേർക്കും ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ചവിട്ടു നാടകം കാണാൻ കഴിഞ്ഞത്.

പ്രവർത്തന ശൈലിയിൽ എന്നും പുതുമ തേടുന്ന അസ്സോസിയേഷനാണ് ലിവർപൂൾ മലയാളി അസ്സോസിയേഷൻ. ജോയി അഗസ്തി പ്രസിഡൻ്റായിട്ടുള്ള ലിവർപൂൾ മലയാളി അസ്സോസിയേഷൻ്റെ സെക്രട്ടറി ബിനോയ് മാടൻ, ട്രസ്റ്റി ജോയ്മോൻ തോമസ്, പി ആർ ഒ എൽദോസ് സണ്ണിയുമാണ്.


ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചരിത്രത്തിൽ ആദ്യമായി മേഴ്‌സി സൈഡ് കൗണ്ടിയിൽ നിന്ന് രണ്ടു മേയർമാരും (ലിവർപൂൾ Marry Ramsussen and നോസിലി കൗൺസിൽ Eddy Connar & Sue Connar) ലിമയുടെ ഓണം ആഘോഷങ്ങളിൽ പങ്കെടുത്തത് ഓണ ആഘോഷങ്ങൾക്ക് ലിവർപൂളിൽ പത്തര മാറ്റ് പകിട്ട് ഏകി. ലിവർപൂളിലെ മനോഹരമായ നോസിലി ലെസർ സെന്ററിൽ വച്ചായിരുന്നു ലിമയുടെ ഓണം ആഘോഷങ്ങൾ.

വിഭവ സമൃദ്ധമായ ഓണ സദ്യയും, പുലികളിയും, തിരുവാതിരയും, ഭരതനാടjവും , കിടിലൻ മാവേലിമാരും , കാണികളെ കുടുകുടാ പൊട്ടി ചിരിപ്പിച്ച കോമഡി സ്കിറ്റും, അരി കൊമ്പനും, ലിവർപൂളിലെ സുന്ദരൻമാരും, സുന്ദരികളും അവതരിപ്പിച്ച കേരളീയം ഫാഷൻ ഷോയും, യൂറോപ്പിൽ ഇതു വരെ ആരും കാഴ്ച വക്കാത്ത ചവിട്ട് നാടകം, കൂടാതെ വിവിധങ്ങൾ ആയ തകർപ്പൻ ഡാൻസുകളാലും വളരെ വിപുലമായി ലിമ ഓണം ആഘോഷിച്ചു..
രണ്ട് മേയർമാരും, ലിമ പ്രസിഡന്റ് ശ്രീ ജോയി അഗസ്തി, ലിമ സെക്രട്ടറി ശ്രീ ജിനോയ് മാടൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ലിമയുടെ ഈ വർഷത്തെ ഓണം ആഘോഷങ്ങൾക്ക് തുടക്കമിട്ടു.

തദവസരത്തിൽ GCSC & A Level പരീക്ഷകൾക്ക് ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള ലിമ സർട്ടിഫിക്കറ്റുകൾ മേയർമാർ കുട്ടികൾക്ക് നൽകി ആദരിക്കുകയും ചെയ്തു. GCSC ക്ക് ഉയർന്ന മാർക്ക് വാങ്ങി അവാർഡ് നേടിയത് ജാനറ്റ് ബിജുവും, A Level ന് അവാർഡ് നേടിയത് മരിയ സോജനും ആണ്. തുടർന്ന് ലിമയുടെ ട്രസ്റ്റീ ശ്രീ ജോയ്മോൻ തോമസ് ലിമയുടെ ഓണത്തിന് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു. രാവിലെ 11 മണിക്ക് ആരംഭിച്ച ലിമ ഓണം ആഘോഷങ്ങൾ ഓണം സ്പെഷ്യൽ ഡിജെ ക്ക് ശേഷം രാത്രി 9 മണിയോടു കൂടി ശുഭപരjവസാനിച്ചു




ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മലയാളി കൗണ്‍സില്‍ യുറോപ്പ് റീജിയന്‍ ഒരുക്കിയ ഓണാഘോഷം പ്രൗഢ ഗംഭീരമായി.
ആഗസ്റ്റ് 25 ന് വൈകുന്നേരം നാലുമണിക്ക് (15:00 UK, 19:30 Indian time) വെര്‍ച്ചല്‍ പ്ളാറ്റ്ഫോമിലൂടെ ഒരുക്കിയ തിരുവോണാഘോഷം വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ഥാപക നേതാക്കന്‍മാരിലൊരാളും ഗ്ളോബല്‍ ചെയര്‍മാനുമായ ശ്രീ . ഗോപാലന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ഗ്ളോബല്‍ പ്രസിഡന്റും, ധന്യ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സി.ഇ.ഒ.യും, നിരവധി കാരുണൃ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നതുമായ ശ്രീ. ജോണ്‍ മത്തായി മുഖ്യപ്രഭാഷകനായിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. മികച്ച പാര്‍ലമെന്റേറിയനും, രാഷ്ട്രീയ പ്രവര്‍ത്തകനുമായ ശ്രീ. റ്റി.എന്‍. പ്രതാപന്‍ എം.പി. എല്ലാ പ്രവാസി മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. പ്രവാസി മലയാളികളിലൂടെ ഇന്ന് തിരുവോണം ആഗോള ആഘോഷമായി മാറിയെന്നു അദ്ദേഹം പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സില്‍ യുറോപ്പ് റീജിയന്‍ പ്രസിഡന്റ് ജോളി എം.പടയാട്ടില്‍ എല്ലാവരേയും സ്വാഗതം ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ ഓണാശംസകള്‍ നേര്‍ന്നു.
ശ്രീ. ജെയിംസ് പാത്തിക്കലിന്റെ (വൈസ് പ്രസിഡന്റ് ജര്‍മന്‍ പ്രൊവിന്‍സ്) ഈശ്വരപ്രാര്‍ത്ഥനയോടെ തുടങ്ങിയ ഓണാഘോഷം മൂന്നുമണിക്കൂറോളം നീണ്ടുനിന്നു. മേഴ്‌സി തടത്തില്‍, ശ്രീജ ഷില്‍ഡ് കാംമ്പ്, നിക്കോള്‍ ജോര്‍ജ്, അമ്മിണി മണമേല്‍, ലീന നിധിന്‍, സരിത മനോജ്, സുമി ഹെന്റി തുടങ്ങിയവര്‍ ചേര്‍ന്നവതരിപ്പിച്ച തിരുവാതിരയും, യൂറോപ്പ് റീജിയന്‍ ട്രഷറര്‍ ഷൈബു ജോസഫിന്റെ നേതൃത്വത്തിലുള്ള ഐയര്‍ലണ്ടില്‍ നിന്നുള്ള ചെണ്ടമേളവും, അജ്മന്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി സ്വപ്ന ഡേവിഡ്, മികച്ച കലാടെക്നിക്കല്‍ ചാതുരൃത്തോടെ മിനിസ്ക്രീനിലൂടെ അവതരിപ്പിച്ചു. പ്രസിദ്ധ ഗായകനും, സംഗീതാധ്യാപകനുമായ നന്ദകുമാര്‍ കെ. കമ്മത്ത് അവതരിപ്പിച്ച മഹാബലിയെ എല്ലാവരും ഹൃദ്യമായി സ്വീകരിച്ചു.
സോബിച്ചന്‍ ചേന്നങ്കര, ജോസി മണമേല്‍, ഫാദര്‍ തോമസ് ചാലില്‍, ജോണപ്പന്‍ അത്തിമൂട്ടില്‍, ആനിയമ്മ ചേന്നങ്കര, സുബീന എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച വള്ളം കളിയെ അനുസ്മരിച്ചുള്ള വഞ്ചിപ്പാട്ട് ഹൃദ്യവും, ആവേശം പകരുന്നതുമായിരുന്നു. മികച്ച നര്‍ത്തകിയായ അജ്മനില്‍ നിന്നുള്ള അപര്‍ണ അനുപിന്റെ ക്ളാസിക്കല്‍ ഡാന്‍സ് നയനാന്ദകരമായിരുന്നു. അമേരിക്കയിലെ നോര്‍ത്ത് ടെക്സാസ് പ്രൊവിന്‍സ് വൈസ് ചെയര്‍മാനും, നല്ലൊരു ഗായികയുമായ ആന്‍സി തല ശല്ലൂരിന്റെ മഞ്ഞള്‍പ്രസാദവും നെറ്റിയില്‍…. എന്നു തുടങ്ങുന്ന ഗാനവും അബുദാബിയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഇഷ മാലിക്കിന്റെ പൂവേ പൂവേ…. എന്ന ഗാനവും, എല്ലാവരേയും ഓണനാളുകളിലേക്ക് കൊണ്ടുവന്നു. സാദി അറേബ്യയില്‍ നിന്നുള്ള ഹാരീസ് ഹസന്റെ ഗാനവും മികവുറ്റതായിരുന്നു.
സംഗീതാധ്യാപകനും, മികച്ച ഗായകനുമായ ജോസുകുട്ടി കവലച്ചിറ, സോബിച്ചന്‍ ചേന്നങ്കര, സിറിയക് ചെറുകാട്, ജെയിംസ് പാത്തിക്കല്‍ തുടങ്ങിയവര്‍ ശ്രുതിമധുരമായ ഓണപ്പാട്ടുകള്‍ ആലപിച്ചു. യൂറോപ്പിലെ പ്രസിദ്ധഗായകരായ ഇവരുടെ ഓണപ്പാട്ടുകളിലൂടെ, സംഗീത പെരുമഴയിലൂടെ എല്ലാവരേയും ഓണനാളുകളിലേക്ക് കൊണ്ടുപോയി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ വൈസ് ചെയര്‍മാനും, കലാസാംസ്കാരിക രംഗത്ത് തനതായ വൃക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ശ്രീ. ഗ്രിഗറി മേടയിലും, മികച്ച പ്രാസംഗികയും, ഡാന്‍സുകാരിയും, ഇംഗ്ലണ്ടിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അന്ന ടോമും ചേര്‍ന്നാണ് ഈ കലാസാംസ്കാരികവേദി മോഡറേഷന്‍ ചെയ്തത്.
ഗ്ളോബല്‍ വൈസ് ചെയര്‍പേഴ്‌സന്‍ മേഴ്സി തടത്തില്‍, ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണങ്കേരിൽ, ഗ്ളോബര്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ചെറിയാന്‍ ടി. കീക്കാട്, യു. എന്‍. ബോണ്‍ ചീഫ് അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ സോമരാജ് പിള്ള, ജര്‍മന്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ചിനു പടയാട്ടില്‍, യൂറോപ്പ് റീജിയന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, പ്രമുഖ സാഹിത്യകാരനും, മാധ്യമപ്രവര്‍ത്തകനുമായ കാരൂര്‍ സോമന്‍, ദുബായ് പ്രൊവിന്‍സ് പ്രസിഡന്റ് പോള്‍സണ്‍ കോന്നോത്ത് എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ട്രഷറര്‍ ഷൈബു ജോസഫ് കട്ടിക്കാട്ട് കൃതജ്ഞത പറഞ്ഞു.
ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിയുന്ന മലയാളികള്‍ക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഒരുക്കുന്ന ഈ കലാസാംസ്കാരികവേദിയുടെ അടുത്ത സമ്മേളനം സെപ്തംബര്‍ 29-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് (UK time) വെര്‍ച്ചല്‍ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നതാണ്. ഈ കലാസാംസ്കാരിക വേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുകൊണ്ടു തന്നെ ഇതില്‍ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കൂട്ടായ്മയിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ സ്വാഗതം ചെയ്യുന്നു.
ജോളി എം. പടയാട്ടില്‍ (പ്രസിഡന്റ് ) 04915753181523, ജോളി തടത്തില്‍ ചെയര്‍മാന്‍) 0491714426264, ബാബു തോട്ടപ്പിള്ളി ((ജന.സെക്രട്ടറി) 0447577834404

സ്വന്തം ലേഖകൻ
ലണ്ടൻ : നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബിൽ നടന്ന ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെൻറ് ഗ്ലോബൽ ക്രിക്കറ്റിന്റെ ഭാഗമായി മാറി കഴിഞ്ഞു. ഗ്ലോബൽ പ്രീമിയർ ലീഗും സമീക്ഷ യുകെയും കൈകോർത്തൊരുക്കിയ ഈ ക്രിക്കറ്റ് മാമാങ്കത്തിന് ഗംഭീരമായ പരിസമാപ്‌തി. ആദ്യ GPL കപ്പിൽ മുത്തമിട്ട് ഫ്രീഡം ഫൈനാഷ്യയൽസ് സ്പോൺസർ ചെയ്ത കോവൻഡ്രി റെഡ്‌സും, രണ്ടാം സ്ഥാനക്കാരായി ടെക് ബാങ്ക് സ്പോൺസർ ചെയ്ത ഡക്സ് ഇലവൻ നോർത്താംപ്ടണും . നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ ഒഴുകിയെത്തിയ നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ് സാക്ഷ്യം വഹിച്ചത് ആവേശകരമായ ഒരു ക്രിക്കറ്റ് ട്യൂർണ്ണമെന്റിനായിരുന്നു. ഗ്ലോബൽ ക്രിക്കറ്റിന്റെ ഭാഗമാകാൻ നടത്തിയ ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെയിലെ ക്രിക്കറ്റ് പ്രേമികളിലെ കരുത്തുറ്റരായ എട്ടോളം ടീമുകളെയാണ് തെരഞ്ഞെടുത്തത്.





ആഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ നടന്ന ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിന് ആവേശകരമായ സ്വീകരണമാണ് യുകെയിലെ മലയാളികളിൽ നിന്ന് ലഭിച്ചത്. രണ്ട് ഗ്രൗണ്ടുകളിലായി നടന്ന മത്സരങ്ങളിൽ എട്ട് ടീമുകൾ T 10 മത്സരങ്ങളിൽ ഏറ്റു മുട്ടിയപ്പോൾ ഒരു ഒരു പ്രഫക്ഷണൽ ക്രിക്കറ്റ് മത്സരത്തിന്റെ പ്രതീതിയാണ് കാണികളിൽ ഉളവാക്കിയത്.
ചെംസ്ഫോർഡിൽ നിന്നുള്ള റ്റസ്‌കറും , നോർത്താംപ്ടണിലിൽ നിന്നുള്ള ഡക്‌സ് ഇലവനും , കൊവെൻട്രിയിൽ നിന്നുള്ള റെഡ്‌സും , ഓസ്‌ഫോർഡിൽ നിന്നുള്ള ഗല്ലി ക്രിക്കറ്റേഴ്സും ഗ്രൂപ്പ് A യിലും , കെറ്ററിംഗിൽ നിന്നുള്ള കൊമ്പൻസും , ഓസ്‌ഫോർഡിൽ നിന്നുള്ള യുണൈറ്റഡും , നോർത്താംടണിൽ നിന്നുള്ള ബെക്കറ്റ്സ് , ദർഹമിൽ നിന്നുള്ള ഡി എം സി സിയും ഗ്രൂപ്പ് B യിലുമായി ഏറ്റു മുട്ടി.

ആദ്യ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് കൊമ്പൻസും കോവൻഡ്രി റെഡ്‌സും , രണ്ടാമത്തെ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് ഓസ്‌ഫോർഡ് യുണൈറ്റഡും നോർത്താംപ്ടൺ ഡക്സുമായിരുന്നു. ആദ്യ സെമി ഫൈനലിൽ കൊമ്പൻസിനെ തോൽപ്പിച്ച് കോവൻഡ്രി റെഡ്‌സും, രണ്ടാമത്തെ സെമി ഫൈനലിൽ ഓസ്‌ഫോർഡിൽ നിന്നുള്ള യുണൈറ്റഡിനെ തോല്പിച്ച് നോർത്താംപ്ടൺ ഡക്‌സ് ഇലവനും ഫൈനലിൽ എത്തി. കോവൻഡ്രി റെഡ്‌സും നോർത്താംപ്ടൺ ഡക്‌സും തമ്മിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ആദ്യ GPL കപ്പിൽ മുത്തമിടാൻ ഭാഗ്യം ലഭിച്ചത് കോവൻഡ്രി റെഡ്‌സിനായിരുന്നു.


ആദ്യ GPL കപ്പ് നേടിയ കോവൻഡ്രി റെഡ്‌സിന് ട്രോഫിയും ഒന്നാം സമ്മാനമായ 1500 പൗണ്ടും സമ്മാനിച്ചത് GPL ഡയറക്ടറായ അഡ്വ : സുഭാഷ് മാനുവലും , ഐ പി എൽ താരം ബേസിൽ തമ്പിയും ( ഹോട്ട് ലൈൻ ), നോർത്താംപ്ടൺ എക്സ് കൗണ്ടി ക്രിക്കറ്ററും കോച്ചുമായ ഡേവിഡ് സെയിൽസും ചേർന്നായിരുന്നു.

രണ്ടാം സ്ഥാനക്കാരായ ഡക്സ് ഇലവൻ നോർത്താംപ്ടണിന് ട്രോഫിയും സമ്മാനമായ 1000 പൗണ്ടും സമ്മാനിച്ചത് സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ശ്രീ : ദിനേശ് വെള്ളാപ്പള്ളിയും സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ് ശ്രീ : ശ്രീകുമാർ ഉള്ളപ്പിള്ളിലും ചേർന്നായിരുന്നു.

സെമി ഫൈനലിൽ എത്തിയ കൊമ്പൻസ് ഇലവന് സമീക്ഷ യുകെ നോർത്താംപ്ടൺ സെക്രട്ടറി ശ്രീ : പ്രഭിൻ ബാഹുലേയൻ ട്രോഫിയും 250 പൗണ്ടും സമ്മാനിച്ചു , അതോടൊപ്പം സെമി ഫൈനലിൽ എത്തിയ ഓസ്‌ഫോർഡ് യുണൈറ്റഡിന് ട്രോഫിയും 250 പൗണ്ടും സമ്മാനിച്ചത് സമീക്ഷ യുകെ നാഷണൽ സെക്രട്ടറിയേറ്റ് അംഗം ശ്രീ ഉണ്ണികൃഷ്‍ണൻ ബാലനായിരുന്നു.

ആദ്യ GPL മത്സരം നടന്ന ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ് ഇതിനോടകം ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു. യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള അവസരമൊരുക്കിയ ഈ ക്രിക്കറ്റ് മാമാങ്കം വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ GPL എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതായിരിക്കും. അഡ്വ : സുബാഷ് മാനുവൽ ജോർജ്ജും, ബേസിൽ തമ്പിയും മറ്റ് പ്രമുഖരും അടങ്ങുന്ന ഒരു ഗ്ലോബൽ ഗ്രൂപ്പാണ് GPL ൻറെ പ്രധാന സംഘാടകർ. എം ഐസ് ധോണിയും , സഞ്ജു സാംസണും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും , ടെക് ബാങ്കുമാണ് ഗ്ലോബൽ വേദികളിൽ ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത്
മനോഹരമായ ക്രിക്കറ്റ് ഗ്രൗണ്ടിൽ എൽ ഇ ഡി വാളും, ലൈവ് കമന്ററിയും , സ്വാദിഷ്‌ടമായ ഫുഡും , ചിയർ ഗേൾസും ഒക്കെ ഒരുക്കി നടത്തിയ ആദ്യ GPL ക്രിക്കറ്റ് ട്യൂർണ്ണമെന്റിന് ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന്റെ പ്രതീതി സൃഷ്‌ടിക്കാൻ കഴിഞ്ഞുവെന്ന് നിസംശയം പറയാം.













19 -മത് ടീമുകളുമായി യുകെയിലെ ഏറ്റവും വലിയ വടംവലി മത്സരം ഇടുക്കി ജില്ലാ സംഗമത്തിൻ്റെയും, പിനാക്കിൾ ഫിനാൻഷ്യൽ സൊല്യൂഷൻസ് ലിമിറ്റഡിൻ്റെയും നേത്യത്തിൽ ഓഗസ്റ്റ് 20 ന് ഞായാഴ്ച നോർത്താബറ്റണിൽ. വടം വലി പ്രേമികൾക്ക് ഈ ഞായറാഴ്ച നോർത്താബറ്റണിലേക്ക് സ്വാഗതം.
യു കെയിലെ ഏറ്റവും വലിയ സ്വദേശീയ കൂട്ടായമയും, ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻ നിരയിൽ നില്ക്കുന്ന ഇടുക്കി ജില്ലാ സംഗമം യുകെയുടെ നേത്യത്തിൽ പിനാക്കിൾ ഫിനാൻഷ്യൽ സൊല്യൂഷൻസ് ലിമിറ്റഡ് നടത്തുന്ന ഓൾ യുകെ വടം വലി മത്സരത്തിന്റെ എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായി. ഓഗസ്റ്റ് 20ന് നോർത്താബറ്റണിൻ്റെ മണ്ണിൽ നടത്തപ്പെടുന്ന ഈ വടംവലി മൽസരത്തിൽ. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കരുത്തിന്റെയും, ഒരുമയുടെയും 19 ത് ടീമുകൾ ഏറ്റ് മുട്ടുന്നൂ, യുകെയിൽ ആദ്യമായിട്ടാണ് 19 ടീമുകൾ ഒരു വടം വലി മൽത്സരത്തിൽ പങ്ക് എടുക്കുന്നത് എന്ന പ്രതേകതയും ഈ ടൂർണമെൻ്റിന് ഉണ്ട്. രജിഷ്ട്രേഷൻ രാവിലെ 8 മണിക്ക് ആരംഭിക്കുന്നതാണ്.
വാശിയും വീര്യവും നിറഞ്ഞ ഈ മത്സരത്തിൽ ഒന്നാം സമ്മാന തുകയായി ലഭിക്കുന്നത് £1101 ആണ്. രണ്ടാമത് എത്തുന്നവർക്ക് 601 പൗണ്ടും മൂന്നാം സ്ഥാനക്കാർക്ക് 451 പൗണ്ടും തുടർന്ന് എട്ടാം സ്ഥാനക്കാർക്കു വരെ വ്യത്യസ്തമായ ക്യാഷ് അവാർഡും ഒമ്പതും പത്തും സ്ഥാനത്തെത്തുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്കുന്നതാണ്.
ഈ മൽസരങ്ങൾ യൂട്യൂബ് ലൈവായി പ്രക്ഷേപണം നടത്തുന്നതും, നാടൻ രുചി കൂട്ടുമായി കേരള ഫുഡും ചിൽഡ്രൻസ് ഫൺ ഫെയർ, ബെല്ലി ഡാൻസ്, ഡിജെ കോബ്ര തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്.
എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവും, ആവേശവുമായ ഈ കരുത്തിന്റെ പോരാട്ടത്തില്‍ പങ്കാളിയാകുവാനും, കണ്ട് ആസ്വദിക്കുവാനും ഏവരെയും സ്‌നേഹത്തിന്റെയും, ഐക്യത്തിന്റെയും ഭാഷയില്‍ നോർത്താബറ്റൺ മോൾട്ടൺ കോളേജ് സ്റ്റേഡിയത്തിലേക്ക് ഇടുക്കി ജില്ലാ സംഗമം സ്വാഗതം ചെയ്യുന്നു.
Tug of War:
20 August, Sunday
Venue: Moulton College
Northampton
NN3 7RR
Contacts:
Shajan: 07445207099
Jaison : 07725352955
Babu. : 07730883823
Santo. : 07896 301430
സ്വന്തം ലേഖകൻ
നോർത്താംപ്ടൺ : സമീക്ഷ യുകെയും ഗ്ലോബൽ പ്രീമിയർ ലീഗും ചേർന്നൊരുക്കുന്ന ക്രിക്കറ്റ് മാമാങ്കം ആഗസ്ത് 20ന് നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിൽ . നോർത്താംപ്ടണിലെ പ്രമുഖ മലയാളി റെസ്റ്റോറന്റായ കേരള ഹട്ട് ഒരുക്കുന്ന സ്വാദിഷ്‌ഠമായ ഫ്രീ ഫുഡ് ഫെസ്റ്റിവൽ ആസ്വദിക്കുവാനും , വാശിയേറിയ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെ മലയാളികൾ ഒരുങ്ങി കഴിഞ്ഞു . വേറിട്ട ആശയങ്ങൾ നടപ്പിലാക്കി പരിചയ സമ്പന്നരായ നോർത്താംപ്ടണിലെ മലയാളികൾ ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗ് എന്ന പുതിയ ആശയം നടപ്പിലാക്കുന്നു. യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എട്ടോളം പ്രമുഖ ക്രിക്കറ്റ് ടീമുകൾ ജി പി ഐൽ ക്രിക്കറ്റ് മാമാങ്കത്തിനായി രെജിസ്റ്റർ ചെയ്തു കഴിഞ്ഞു.
യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള പുതിയൊരു അവസരമായി ഈ ക്രിക്കറ്റ് മാമാങ്കം മാറുകയാണ്. വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ GPL എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് ഓഗസ്റ്റ് 20 ന് യുകെയിൽ ആരംഭിക്കുന്നത്. ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത് എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും ,ടെക് ബാങ്കുമാണ്.
യുകെ മലയാളികൾക്കിടയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുമായി ചേർന്നാണ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്. നോർത്താംപ്ടണിൽ നടക്കുന്ന ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിലേയ്ക്ക് എല്ലാ ക്രിക്കറ്റ് പ്രേമികളെയും , സുഹൃത്തുക്കളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സമീക്ഷ യുകെയുടെ പ്രതിനിധികൾ അറിയിച്ചു.

നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിലാണ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് വേദി ഒരുക്കിയിരിക്കുന്നത്. വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1500 പൗണ്ടും , രണ്ടാം സമ്മാനമായി 750 പൗണ്ടും , മൂന്നാം സമ്മാനമായി 250 പൗണ്ടും , നാലാം സമ്മാനമായി 250 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാളികളുടെ ഇഷ്‌ട ക്രിക്കറ്റ് താരങ്ങളായ ബേസിൽ തമ്പിയും , വിഷ്ണു വിനോദും , സച്ചിൻ ബേബിയും ഇതിനോടകം ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് ആശംസകളുമായി എത്തി കഴിഞ്ഞു.
ജെഗി ജോസഫ്
പങ്കാളിത്തം കൊണ്ട് സമ്പന്നമാണ് യുകെയിലെ അറിയപ്പെടുന്ന മലയാളി അസോസിയേഷനായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍. പ്രവര്‍ത്തന മികവിനായി ജിഎംഎയ്ക്ക് രണ്ട് യൂണിറ്റുകള്‍ കൂടി നിലവില്‍ വന്നു.ജിഎംഎ ഗ്ലോസ്റ്റര്‍ യൂണിറ്റും ജിഎംഎ ഫോറസ്റ്റ് ഓഫ് ഡീന്‍ യൂണിറ്റും മാതൃ സംഘടനയായ ജിഎംഎയുടെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങി.
ജിഎംഎ മൂന്നു യൂണിറ്റുകളായി ഇനി പ്രവര്‍ത്തിക്കും. ജിഎംഎ ഗ്ലോസ്റ്റര്‍ യൂണിറ്റും ചെല്‍റ്റന്‍ഹാം യൂണിറ്റും ഫോറസ്റ്റ് ഓഫ് ഡീന്‍ യൂണിറ്റും ആയി മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി നേതൃത്വം ഒരുങ്ങിയിരിക്കുകയാണ്.
നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ സംഘടനയാണ് ജിഎംഎ. പ്രളയ സമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ തന്നെ മാതൃകാപരമാണ്. 13 ഓളം ജില്ലാ ആശുപത്രികള്‍ക്ക് ഓരോ വര്‍ഷമായി സഹായം എത്തിക്കുകയാണ്. പ്രളയത്തില്‍ വീടു നഷ്ടമായ അഞ്ചുപേര്‍ക്ക് വീടു വച്ചു നല്‍കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുകയും ചെയ്ത ജിഎംഎ എന്നും ചാരിറ്റിയുടെ പേരില്‍ മറ്റ് അസോസിയേഷനുകള്‍ക്ക് ഒരുപിടി മുന്നില്‍ തന്നെയാണ്. ഈ പ്രവര്‍ത്തന മികവ് ഉയര്‍ത്താന്‍ പുതിയ യൂണിറ്റ് രൂപീകരണം സഹായിക്കും. മികച്ച നേതൃനിര തന്നെയാണ് അസോസിയേഷന്റെ ഇതുവരെയുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആധാരം. ഇക്കുറിയും നേതൃത്വ മികവും കാര്യശേഷിയുമുള്ളവരെ തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രസിഡന്റായി ഏലിയാസ് മാത്യുവിനേയും വൈസ് പ്രസസിഡന്റായി ബിന്ദു സോമനേയും തെരഞ്ഞെടുത്തു.
സെക്രട്ടറിയായി അജിത് അഗസ്റ്റിനേയും ജോയിന്റ് സെക്രട്ടറിയായി റിന്നി ജോയിയും ട്രഷററായി മനോജ് ജേക്കബും പ്രവര്‍ത്തിക്കും. തോമസ് കൊടങ്കത്ത് ജോയ്ന്റ് ട്രഷററാണ്.
ജിഎംഎ ഫോറസ്റ്റ് ഓഫ് ഡീന്‍ യൂണിറ്റില്‍ പ്രസിഡന്റായി രാജന്‍ കുര്യനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി ബെസ്റ്റോ ചാക്കോയും ട്രഷററായി ഉണ്ണികൃഷ്ണന്‍ രാജപ്പന്‍ ആചാരിയും വൈസ് പ്രസിഡന്റായി ലിനു ജോസഫും ജോയ്ന്റ് സെക്രട്ടറിയായി ഹെയ്ന്‍സ് സാമുവലും തെരഞ്ഞെടുത്തു.

സിനീഷ് പുളിക്കല്‍ വേണു ജോയ്ന്റ് ട്രഷററാണ്. പുതിയ യൂണിറ്റ് ഭാരവാഹികളെ ജിഎംഎ പ്രസിഡന്റ് അനില്‍ തോമസും സെക്രട്ടറി ബിസ്‌പോള്‍ മണവാളനും അഭിനന്ദിച്ചു.പുതിയ നേതൃ മികവില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ ജിഎംഎയുടെ മൂന്നു യൂണിറ്റുകള്‍ക്കും സാധിക്കട്ടെ…
സ്വന്തം ലേഖകൻ
നോർത്താംപ്ടൺ : നോർത്താംപ്ടണിലെ പ്രമുഖ മലയാളി റെസ്റ്റോറന്റായ കേരള ഹട്ട് ഒരുക്കുന്ന സ്വാദിഷ്‌ഠമായ ഫ്രീ ഫുഡ് ഫെസ്റ്റിവൽ ആസ്വദിക്കുവാനും , വാശിയേറിയ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെ മലയാളികൾ ഒരുങ്ങി കഴിഞ്ഞു . യുകെയിലെ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയും ഗ്ലോബൽ പ്രീമിയർ ലീഗും ചേർന്നാണ് ഈ ക്രിക്കറ്റ് മാമാങ്കം ആഗസ്ത് 20ന് നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിൽ ഒരുക്കുന്നത് . വേറിട്ട ആശയങ്ങൾ നടപ്പിലാക്കി പരിചയ സമ്പന്നരായ നോർത്താംപ്ടണിലെ മലയാളികൾ ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗ് എന്ന പുതിയ ആശയം നടപ്പിലാക്കുന്നു. യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എട്ടോളം പ്രമുഖ ക്രിക്കറ്റ് ടീമുകൾ ജി പി ഐൽ ക്രിക്കറ്റ് മാമാങ്കത്തിനായി രെജിസ്റ്റർ ചെയ്തു കഴിഞ്ഞു.
യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള പുതിയൊരു അവസരമായി ഈ ക്രിക്കറ്റ് മാമാങ്കം മാറുകയാണ്. വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ GPL എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് ഓഗസ്റ്റ് 20 ന് യുകെയിൽ ആരംഭിക്കുന്നത്. ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത് എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും ,ടെക് ബാങ്കുമാണ്.

നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിലാണ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് വേദി ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 20 ഞായറാഴ്ചയാണ് മത്സരങ്ങൾ നടക്കുന്നത് . വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1500 പൗണ്ടും , രണ്ടാം സമ്മാനമായി 750 പൗണ്ടും , മൂന്നാം സമ്മാനമായി 250 പൗണ്ടും , നാലാം സമ്മാനമായി 250 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാളികളുടെ ഇഷ്‌ട ക്രിക്കറ്റ് താരങ്ങളായ ബേസിൽ തമ്പിയും , വിഷ്ണു വിനോദും , സച്ചിൻ ബേബിയും ഇതിനോടകം ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് ആശംസകളുമായി എത്തി കഴിഞ്ഞു .